Saturday, October 18, 2008

പ്രണയം സമകാലികം പ്രകാശനം ചെയ്തു






"പ്രണയം സമകാലികം" പ്രവാസി എഴുത്തുകാരനായ ലത്തിഫ് മമ്മിയൂരിന്റെ പുതിയ ചെറുകഥാ സമാഹാരം ഈ കഴിഞ്ഞ വെള്ളിയാഴ്ച ദുബായിലെ ലാന്‍ഡ്മാക്ക് ഹോട്ടലിലെ പ്രൌഢഗംഭീരമായ ‍ ചടങ്ങില്‍ പ്രകാശനം നിര്‍വ്വഹിക്കപ്പെട്ടു..

പ്രശസ്ത അറബ് അഡ്വക്കറ്റും സാമൂഹ്യ പ്രവറ്ത്തകനുമായ അബ്ദുള്ള അല്‍ അലി പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ മസ്‌ഹറിന്ന് ആദ്യപ്രതി നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.
ചിരന്തന പ്രസിദ്ധീകരിച്ച ഏഴാമത് പുസ്തകമാണ് “പ്രണയം, സമകാലികം”.

൧൬ കഥകളഅണിതിലുള്ളത്.
൧ പ്രണയം സമകാലികം
൨ ഒരു പുലറ്കാലെ
൩ കരിമരുന്ന്
൪ ഇരയും പരാധിയും ഒരു തുടറ്ക്കഥ.
൫ വിനാശപറ്‌വ്വം
൬ വിലാപങളൂടെ സ്വരഗതികള്‍
൭ പ്രച്ഛന്ന വേഷങള്‍
൮ മുത്തച്ഛന്റെ കാമുകിമാറ്
൯ അച്ഛനുറങാത്ത വീട്
൧൦ ഒരു കൂലി തല്ലുകാരന്റെ ജീവിതത്തില്‍ നിന്ന്
൧൧ ദൈവത്തിന്റെ വഴികള്‍
൧൨ സുഖസദനത്തിലെ രാത്രി
൧൩ രാത്രിപോലെ
൧൪ അഗ്രഹാരത്തില്‍ ഒരോണക്കാലത്ത്
൧൫ അക്ഷരത്തേരില്‍
൧൬ പൂരകങള്‍

Tuesday, September 23, 2008

സ്വര്‍ഗത്തിന്റെ വാതിലുകള്‍ തുറക്കുന്ന മാസം


------ത്യാഗത്തിന്റെയും, വിശുദ്ധിയുടെയും,നന്‍മയുടെയും,സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മാസമായ റംസാന്‍ മാഗതമാവുകയാണ്‌. വിശപ്പിന്റെ വിളി എന്തെന്ന്‌ ഉള്ളവനും ഇല്ലാത്തവനെ പോലെ തിരിച്ചറിവാകാന്‍ അല്ലാഹു നിശ്ചയിച്ചുറച്ച പുണ്യമാസം. ഓരോ ദരിദ്രന്റെയും മനസ്സിലേക്കിറങ്ങി അവനെ പ്രയാസങ്ങള്‍ക്കൊപ്പം നില്‍ക്കാനും. ഉള്ള ധനത്തില്‍ ഒരു പങ്ക്‌ ഇല്ലാത്തവന്റെ അന്നത്തിലേക്ക്‌ ധാനം ചെയ്യാന്‍ കൂടി പഠിപ്പിച്ച വിശുദ്ധമാസം. മനസ്സും ശരീരവും ഒരുപോലെ സ്ഫുടം ചെയ്തെടുക്കുന്ന ഈ പുണ്യമാസത്തിന്റെ ഹൃദയത്തിലൂടെ കടന്നു പോകുന്ന ഏതൊരു വിശ്വാസിയുടെയും ഉള്ളം, കാലം തെറിപ്പിച്ച കറയെ വൃതശുദ്ധിയിലൂടെ, പശ്ചാത്താപപ്രാര്‍ത്ഥനയിലൂടെ, സക്കാത്തിലൂടെ, രാത്രി വൃതശുദ്ധിയിലൂടെ, പശ്ചാത്താപപ്രാര്‍ത്ഥനയിലൂടെ, സക്കാത്തിലൂടെ,രാത്രി നമസ്ക്കാരത്തിലൂടെ, ഖുര്‍-ആന്‍ പാരയാണത്തിലൂടെ ശുദ്ധീകാരിക്കാന്‍ പ്രവാചകന്‍ പഠിപ്പിച്ച മാസം കൂടിയാകുന്നു റംസാന്‍.


------ഹിറാ ഗുഹയില്‍ ധ്യാനനിമഗ്നനായി ഇരുന്ന മുഹമ്മദിന്‌(സ)മുന്നില്‍ ജിബ്‌-രീല്‍ എന്ന മാലാഖ പ്രത്യക്ഷപ്പെട്ടു. എന്നിട്ട്‌ കല്‍പിച്ചു. " നീ നിന്റെ നാഥന്റെ നാമത്തില്‍ വായിക്കുക..തനിക്ക്‌ വായന വശമില്ലെന്ന്‌ അദ്ദേഹം മറുപടി പറഞ്ഞു. ഒടുവില്‍ വിശുദ്ധഖുര്‍-ആന്റെ ആ ഭാഗം മാലാഖ ചെല്ലി കേള്‍പ്പിച്ചു. ഖുര്‍-ആന്റെ ആദ്യവെളിപാട്‌. വിജ്ഞാനത്തിണ്റ്റെയും, സംസ്ക്കാരത്തിണ്റ്റെയും, അക്ഷരത്തിന്റെയും, വായനയുടെയും അറിവിന്റെയും മാഹത്മ്യം വെളിപ്പെടു ത്തുന്ന സൂക്തം. മുഹമ്മദ്‌ പ്രവാചകനായി.ഹിറാ ഗുഹയില്‍ നിന്ന്‌ ഹൃദയത്തി ലേക്ക്‌ പകര്‍ന്ന പ്രപഞ്ചത്തിന്റെ വിജ്ഞാനം അറിവിന്റെ വെളിച്ചം പ്രവാച കനിലൂടെ ചക്രവാളത്തോളം മാനുഷ്യക സംസ്ക്കാരത്തോളം വ്യാപിച്ചു.പിന്നിട്‌ തുടര്‍ന്നുള്ള ഇരുപത്തിമൂന്ന്‌ വര്‍ഷക്കാലത്തെ ജീവിതത്തിനിടയില്‍ പലപ്പേ്പ്പാഴായി പ്രവാചകന്‌ വെളിപാടുകള്‍ ഉണ്ടായിക്കോണ്ടേയിരുന്നു.ആ ധ്യാനത്തിന്റെ വെളിച്ചമാണ്‌, അറിവാണ്‌, സംസ്ക്കാരമാണ്‌ മാനവകുലത്തിന്റെ മാര്‍ഗദര്‍ശനമായി പിറന്ന പരിശുദ്ധ ഖുര്‍-ആന്‍..വിജ്ഞാനത്തിന്റെ വെളിച്ചം തലമുറകളില്‍ നിന്ന്‌ തലമുറകളിലേക്കും.. രാജ്യങ്ങളിലേക്കും,നാടുകളിലേക്കും.. അത്‌ മനസ്സുകളിലേക്കും പ്രാര്‍ത്ഥനകളിലേക്കും കടന്ന്‌ വിശ്വം മുഴുവന്‍ പ്രകാശം പരത്തി വിശ്വാസികളെ പവിത്രീകരിക്കുന്നു. വിശുദ്ധ ഖുര്‍-ആന്റെ അവതരണവം മറ്റനേകം ചരിത്രസംഭവങ്ങളുടെ ഓര്‍മ്മപ്പെടുത്തലുമായാണ്‌ ലോകമുസ്ളീം ജനത റംസാനില്‍ വൃതം അനുഷ്ഠിക്കുന്നത്‌


------ഒരുപാട്‌ നിഷ്ഠകളിലൂടെ മനുഷ്യമനസ്സിനെ ശുദ്ധീകരിക്കാന്‍ റമളാന്റെ പുണ്യത്തിലൂടെ ആഹ്വാനം ചെയ്യുന്നു. റമളാന്റെ പുണ്യത്തിലൂടെ നാം ആര്‍ജിക്കുന്ന വിശ്വാസം പുതിയ ഒരു ത്യാഗബോധ ത്തിനും. അര്‍പ്പണമനോഭാവ ത്തിനും .സഹജീവികളെ സഹായിക്കാനുംസ്നേഹിക്കാനും.ഈ ഭൌതികജീവിത ത്തിന്റെ വറുതില്‍പ്പെട്ട്‌ ഉഴലുന്ന ഹൃദയങ്ങളോട്‌ കനിവുകാട്ടാനും സ്വര്‍ഗത്തിന്റെ വാതിലുകള്‍ തുറക്കുന്ന ഈ പുണ്യമാസത്തിന്റെ അനുഗ്രഹത്താല്‍ കഴിയട്ടെ എന്നു നമുക്ക്‌ ഒന്നായി പ്രാര്‍ത്ഥിക്കാം. ..


എം.എച്ച്.സഹീര്‍

Friday, September 5, 2008

സ്നേഹ പൂക്കള്‍ കൊണ്ടൊരു ഓണപ്പൂക്കളം

സ്നേഹ പൂക്കള്‍ കൊണ്ടൊരു ഓണപ്പൂക്കളം

പൊന്നിന്‍ ചിങമാസത്തിലെ പൊന്നോണം മലയാളനാട്ടില്‍ മാവേലി നാടുവാണിരുന്ന കാലത്തിന്റെ ഓര്‍മ്മ പുതുക്കലാണ്.
കള്ളവും ചതിയുമില്ലാത്ത മനുഷ്യരെല്ലാം സമന്മാരായി സൌഹാര്‍ദ്ദത്തോടെ, സന്തോഷത്തോടെ കഴിഞിരുന്ന നന്മയുടെ കാലം .മനുഷ്യത്തവും മാനവിക മൂല്യങളും ഉയര്‍ത്തിപ്പിടിച്ച് പരസ്പരം സ്നേഹിച്ചും സഹായിച്ചും സഹകരിച്ചും ജീവിച്ച സമ്രിദ്ധിയുടെ കാലം
.ഐതിഹ്യത്തിലെ പൊന്നോണ നാടിനെ പ്പറ്റിയുള്ള സ്മരണ മഹാദുരിതപൂര്‍ണ്ണമായ ഇന്നത്തെ ചുറ്റുപാടിലും മലയാളിമനസ്സുകളില്‍ അത്യാഹ്ലാദമുയര്‍ത്തുന്നുണ്ട്. ഐശ്വര്യപൂര്‍ണ്ണമായ നല്ലൊരു നാളെയെപ്പറ്റി സ്വപ്നം കാണുന്ന ജനതയുടെ പ്രതിക്ഷയുടെ പ്രതീകമായി
ഓണമിന്ന് മാറിക്കഴിഞിരിക്കുന്നു.കാര്‍ഷിക കേരളത്തില്‍ പൊന്നിന്‍ ചിങമാസത്തിലെ പൊന്നോണം ഒട്ടെറെ സവിശേഷതകള്‍ നിറഞതായിരുന്നു.വയലേലകളില്‍ ചോരനിരാക്കി കനകം വിളയിച്ചിരുന്ന കര്‍ഷകര്‍ക്ക് ഇത് വിളവെടുപ്പിന്റെ ധന്യമുഹര്‍ത്തമായിരുന്നു.കള്ളകര്‍ക്കിടക
മാസത്തിലെ വറുതികള്‍ക്കും ദുരിതങള്‍ക്കും ഒടുവില്‍ ആഹ്ലാദത്തിന്റെയും ആഘോഷത്തിന്റെയും പൊന്നിന്‍ ചിങമാസം ,കാര്‍ഷിക കേരളത്തില്‍ ഉത്സവത്തിന്റെ നാളുകളായിരുന്നു.എന്നാല്‍ കര്‍ഷന്റെ പത്തായത്തില്‍ ‍ നിറഞിരുന്ന നെല്ലും മനസ്സില്‍
നിറഞിരുന്ന ആഹ്ലാദവും ഇന്ന് എങോ പോയിമറഞിരിക്കുന്നു.പോയകാലത്തിന്റെ മധുരസ്മരണകള്‍ ഇന്ന് മലയാളി മനസ്സിലെ നീറ്റലായി മാറിയിരിക്കുന്നുവിയര്‍പ്പിന്റെ വിലയറിയാത്ത നമ്മളിന്ന് സ്വന്തം വീട്ടുമുറ്റത്ത് വര്‍ണ്ണ പൂക്കളമൊരുക്കാനും
ഓണ സദ്യക്ക് ചുറ്റുവട്ടങലൊരുക്കുവാനുള്ള വിഭവങള്‍ക്കും അയല്‍ നാട്ടുകാരന്റെ വയലേലകളെ ആശ്രയിക്കേണ്ടിവന്നിരിക്കുന്നു.ശാരീരിക അധ്വാനം അപമാനമായികരുതുന്ന കേരളത്തിലെ പുതിയ തലമുറ ഉപഭോഗ സംസ്ക്കാരത്തിന്റെ വെറും അടിമകളായി തീര്‍ന്നിരിക്കുന്നു.
എന്തിനും ഏതിന്നും ആരെങ്കിലെയുമൊക്കെ ആശ്രയിക്കുന്നതില്‍ അഭിമാനം കൊള്ളുന്ന ജനത നാടിന്റെ ശാപമായി മാറിയിരിക്കുന്നു. കൊയ്തുപാട്ടിന്റെ നാടന്‍ ശീലുകള്‍കൊണ്ട് നാടിനെ പുളകം‌കൊള്ളിച്ചിരുന്ന, നാടിന്നാകെ അന്നം കൊടുത്തിരുന്ന വയലേലകളൊക്കെ
നികത്തി കോണ്‍ക്രീറ്റ് സൗധങളും വ്യാപര സമുച്ചയങളും പടുത്തുയറ്‌ത്തിയിരിക്കുന്നു.നമ്മുടെ കുട്ടികള്‍ക്കുപോലുമിന്ന് ഓണത്തിന്റെ പ്രസക്തി അറിയില്ല.
ഓണക്കാലത്ത് മലയാളനാടിനെ സുന്ദരമാക്കാന്‍ പ്രക്രതിപോലും അതീവശ്രദ്ധയാണ്.പൂത്തുലഞു നില്‍ക്കുന്ന
പൂമരങളും പുല്‍ച്ചെടികളും മലയാളനാടിന്റെ മുഖം മാത്രമല്ല മലയാളികളുടെ മനസ്സും പ്രസന്നമാക്കിയിരുന്നു.മലയാള നാട്ടിലെ മരങളൊക്കെ പൂത്തുലഞ് വര്‍ണ്ണഭംഗി ചൊരിയുമ്പോള്‍ കുരുന്നു മനസ്സുകളില്‍ ഉത്സവത്തിന്റെ കൊടിയേറ്റം നടന്നിരുന്ന കാലമുണ്ടായിരുന്നു
.പൂക്കളമൊരുക്കാന്‍ പൂവറുക്കാന്‍ കൂട്ടം കൂട്ടമായി പൂവിളിയുമായി നടന്നിരുന്ന കുട്ടികള്‍ നാടിന്റെ മനോഹാരിതയായിരുന്നു.എന്നാലിന്ന് കുട്ടികളുടെ മനസ്സില്‍ നിന്നുപോലും അത്തരം ആവേശം പടിയിറങിയിരിക്കുന്നുഗ്രമാന്തരങളില്‍ പോലും
പൂക്കളമൊരുക്കാന്‍ പൂവറുക്കാന്‍ പൂവിളിയുമായി ആവേശത്തോടെ നടക്കുന്ന കുട്ടികളിന്നില്ല.ഓണപ്പാട്ടുകളും പൂവിളിയുമായി നാടിനെ പുളകം കൊള്ളിച്ചിരുന്ന നാളുകള്‍ ഇന്ന് എവിടെയോ പോയിമറഞിരിക്കുന്നു.പ്രജാവത്സലനായി നാടിന്നും നാട്ടുകാര്‍ക്കും പ്രിയങ്കരനായി
നാടുഭരിച്ചിരുന്ന മഹാബലിയിന്ന് കുടവയറും കൊമ്പന്‍ മീശയും ഓലക്കുടയും പിടിച്ച രൂപം മാത്രമായി നമ്മുടെ മനസ്സിലും നമ്മുടെ കുട്ടികളുടെ മനസ്സിലും സ്ഥാനം പിടിച്ച്രിക്കുന്നു.കാലം കഴിയുംതോറും ഓണത്തിന്റെ
ചാരുത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.ഓണം ഇന്ന് വെറും വ്യാപരോത്സവം മാത്രമായി അധഃപതിച്ചിരിക്കുന്നു.ഓണനാടും ആകെ മാ റിയിരിക്കുന്നു.കള്ളവും ചതിയുമില്ലാത്ത സങ്കല്പത്തിലെ മാവേലി നാടിന്റെ സ്ഥാനത്ത് കള്ളവും ചതിയും മാത്രമുള്ള
നാടായി നമ്മുടെ നാടിന്ന് മാറിയിരിക്കുന്നു.വന്ചനയും കാപട്യവും സമൂഹത്തിന്റെ മുഖമുദ്രയായിമാറിയിരിക്കുന്നു.എല്ലാവിധ കൊള്ളക്കും കൊള്ളരുതായ്മകള്‍ക്കും കൂട്ടുനില്‍ക്കുന്ന നമ്മുടെ ഭരണാധികാരികളും അവരുടെ സാമ്പത്തിക നയങളും സാധാരണക്കാരന്റെ
ജീവിതത്തില്‍ നിന്ന് ഓണത്തെ എന്നെന്നേക്കുമായി ആട്ടിയോടിക്കപ്പെട്ടിരിക്കുന്നു .സര്‍ക്കാറിന്റെ സഹായമില്ലെങ്കില്‍ ഓണമില്ലായെന്ന അവസ്ഥയാണിന്ന്.സമത്വഭാവനയും സഹോദര്യചിന്തയും നഷ്ടപ്പെട്ട സമൂഹത്തല്‍ വിദ്വോഷവും പകയും അക്രമങളും നിത്യസമ്ഭവമായി മാറിയിരിക്കുന്നു.കാണം
വിറ്റും ഓണം ഉണ്ണുകയെന്നത്പതിവാക്കിയ മലയാളിയിന്ന് കടം വാങിച്ചും ആര്‍ഭാടങളും പൊങ്ച്ചങളും കാട്ടാന്‍ ഒരുങിയതോടെ കടം കയറി കൂട്ടത്തോടെ ആത്മഹത്യയില്‍ അഭയം തേടുകയാണ്.വ്യവസായത്തിലും വികസനത്തിലും പിന്നിലാണെങ്കിലും
ആത്മഹത്യ നിരക്കില്‍ കേരളമിന്ന് ഏറെ മുന്നിലാണ്. പണത്തിന്നുവേണ്ടി എന്തുക്രൂരതയും ചെയ്യാന്‍ മടിയില്ലായെന്ന സ്ഥിതിയിലേക്ക് മലയാളിയിന്ന് മാറിക്കഴിഞിരിക്കുന്നു.ദിനം പ്രതി നാട്ടില്‍ നടക്കുന്ന ക്രൂരവും പൈശാചികവുമായ കാര്യങള്‍
ഏതൊരു കഠിന ഹ്ര്ദയന്റെയും മനസ്സ് അലിയിക്കുന്നതാണ്.വാര്‍ദ്ധക്യം പ്രാപിച്ച് അവശരായ മതാപിതാക്കളെ തല്ലിയും ശ്വാസം മുട്ടിച്ചും കൊല്ലുന്ന മക്കള്‍ ,ഭാര്യയുടെ കഴുത്തറുത്ത് ചൊരയൊലിക്കുന്ന കൊല കത്തിയുമായി
പോലീസ്സിലെത്തുന്ന ഭര്‍ത്താവ്, കാമുകന്റെ സഹായത്താല്‍ ഭര്‍ത്താവിന്ന് വിഷം കൊടുത്തു കൊല്ലുന്ന ഭാര്യ , മക്കളെ ആറ്റിലും കിണറ്റിലും എറിഞ് കൊന്ന് ആത്മഹത്യ ചെയ്യുന്ന അമ്മമാര്‍ ,സ്വന്തം ചോ രയില്‍
പിറന്ന പെണ്‍മക്കളെപ്പോലും ബലാല്‍സംഗം ചെയ്ത് കൊല്ലുന്ന അച്ഛന്മാര്‍,പിഞ്ചുകുഞുങളെ പോലും ലൈഗിക പിഡനത്തിന്ന് ഇരയാക്കുന്ന മനുഷ്യമൃഗങള്‍, കടക്കെണിയില്‍ നിന്ന് രക്ഷതേടി കൂട്ട ആത്മഹത്യ ചെയ്യുന്ന കുടുംബള്,
ദിനം പ്രതി എത്രയെത്ര ക്രൂരകൃത്യങളാണ്‍ നമ്മുടെ നാട്ടില്‍ നടമാടുന്നത്. നിസ്സഹയരായ മനുഷ്യരുടെ ദീനരോദനങള്‍‌ക്ക് അറുതിയില്ലായെന്ന അവസ്ഥ വളരെ ശോചനിയമാണ്‍‌.. എന്ന്മെന്നും ശാന്തിയും സമധാനവും നടമാടിയിരുന്ന നമ്മുടെ
നാടിന്ന് ഗുണ്ടാക്രിമിനല്‍ മാഫിയയുടെ വിളയാട്ട ഭൂമിയായി മാറിയിരിക്കുന്നു‍‌ഇതിനെല്ലാം അറിതിവരുത്താന്‍ എന്നെങ്കിലും നമുക്ക് കഴിയുമോ?. നാമെല്ലാം പാടിപുകഴ്ത്തിയിരുന്ന, മനുഷ്യരെല്ലാവരും ഒരുമയോടെ കഴിഞിരുന്ന, ആ നന്മ നിറഞ
മാവേലിനാട് ഇനി എന്നെങ്കിലും നമുക്ക് തിരിച്ച് കിട്ടുമോ?മനുഷ്യമനസ്സുകളില്‍ നിന്ന് സ്നേഹവും സൌഹാര്‍ദ്ദവും പടിയിറങുമ്പോള്‍ നമ്മള്‍ പവിത്രവും പരിപാവനവുമായി കരുതിയിരുന്ന കുടുംബ ബന്ധങള്‍ പോലും തകര്‍ന്നുകൊണ്ടിരിക്കുകയാണ്
. പോന്നോണത്തിന്റെ മധുരിക്കുന്ന ഓര്‍മ്മകള്‍ മനുഷ്യമനസ്സുകളില്‍ സ്നേഹവും സഹോദര്യവും ഉണര്‍ത്താനും നന്മ നിറഞ നിറഞ നല്ലൊരു പുന്ചിരി വിടരാന്‍ കൊതിക്കുന്നവരെങ്കിലും ആകാം നമുക്ക്.സ്നേഹപൂക്കള്‍ മനസ്സുകളിലേക്ക് കൈമാറി
ഹൃദയബന്ധങള്‍ തമ്മില്‍ തീറ്ക്കുന്ന ഒരു സ്നേഹപൂക്കളമൊരുക്കാം നമുക്ക്.
Narayanan veliancode,
Dubai.0097150657958

Monday, June 2, 2008

വാള്‍ മുനയില്‍ നിന്ന് ജീവിതത്തിലേക്ക്

വാള്‍ മുനയില്‍ നിന്ന് ജീവിതത്തിലേക്ക്
അമ്മാര്‍ കിഴുപറമ്പ്

ഒടുവില്‍ ഉള്‍ക്കിടിലത്തോടെ കാത്തിരുന്ന ആ വെള്ളിയാഴ്ചപുലര്‍ന്നു. കഴിഞ്ഞ ഓരോ വെള്ളിയാഴ്ചയും കടന്നുപോയതുഭീതിപരത്തിയാണ്. വെള്ളിയാഴ്ച മാത്രമേ തലവെട്ടല്‍നടപ്പാക്കുകയുള്ളൂ എന്നതുകൊണ്ടു തന്നെ അന്നേ ദിവസംകഴിഞ്ഞാല്‍ പിന്നെ ഒരാഴ്ച വരെ ആയുസ്സ് നീണ്ടുകിട്ടും. ഒരുതരംമരവിച്ച അവസ്ഥയില്‍ സെല്ലിനുള്ളില്‍ കഴിഞ്ഞുകൂട്ടുകയായിരുന്നു.പുതുവസ്ത്രങ്ങളും ഭക്ഷണങ്ങളും തന്ന് അധികൃതര്‍ സ്നേഹംപ്രകടിപ്പിച്ചതോടെ മനസ്സ് മുഴുവന്‍ ഈ ലോകത്തോടു വിടപറയാന്‍സന്നദ്ധമായി. ആരെയെങ്കിലും വിളിച്ചു സംസാരിക്കാനുണ്െടങ്കില്‍ആവാമെന്നു പറഞ്ഞു ഫോണ്‍ അനുവദിച്ചെങ്കിലും വേണ്െടന്നുപറഞ്ഞു. മനസ്സ് വീണ്ടും മോഹങ്ങള്‍ നെയ്യുമെന്നുംബന്ധുജനങ്ങളുടെ വാക്കുകള്‍ മനസ്സിന്റെ വേദനഅധികരിപ്പിക്കുമെന്നുമായിരുന്നു ഭയം. പുതുവസ്ത്രങ്ങള്‍ മാറ്റിപ്രാര്‍ഥനാനിര്‍ഭരമായ മനസ്സോടെ മരണം പ്രതീക്ഷിച്ചു നിന്നു.ചുറ്റും കമ്പികൊണ്ടു മറച്ച വാഹനത്തിനു പുറകെ അപായമണിമുഴക്കി ആംബുലന്‍സും മറ്റു രണ്ടു വാഹനങ്ങളുമുണ്ടായിരുന്നു.നോക്കെത്താദൂരത്തു വ്യാപിച്ചുകിടക്കുന്ന മണല്‍പ്പരപ്പിലൊരിടത്തുവാഹനവ്യൂഹം നിന്നു. കൈ രണ്ടും പുറകിലേക്കു വളച്ചുചങ്ങലകൊണ്ടു ബന്ധിച്ച് അവരയാളെ വാഹനത്തില്‍ നിന്ന് ഇറക്കിനടത്തിച്ചു. കുടിക്കാന്‍ വെള്ളം നല്‍കിയ ശേഷംമറ്റൊരുദ്യോഗസ്ഥന്‍ മണലില്‍ കാല്‍മുട്ടു മടക്കി ഇരുത്തിച്ചു. മുഖം കറുത്ത തുണികൊണ്ടു മറച്ചു.പ്രാര്‍ഥനയ്ക്ക് അവസരം കൊടുത്തു. ഒരുദ്യോഗസ്ഥന്‍ കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു. ഇതോടെ ഹൃദയമിടിപ്പുപോലും നിലച്ചുപോയതായി തോന്നി.അതുവരെ വാഹനത്തില്‍ നിന്നു പുറത്തിറങ്ങാതെ നിന്ന ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അരികിലേക്കുനടന്നുവന്നു. അയാള്‍ പാസ്പോര്‍ട്ട് ആവശ്യപ്പെടുന്നതു വ്യക്തമായി കേള്‍ക്കാമായിരുന്നു. പിന്നീടയാള്‍മറ്റുള്ളവരോടു ക്ഷോഭിക്കുന്നതാണു കേട്ടത്. കഴുത്തില്‍ വാള്‍ത്തല പതിയുന്നതും കാത്തുനില്‍ക്കുമ്പോള്‍അവരുടെ സംഭാഷണം മുഹമ്മദ്കുട്ടിക്കു കേള്‍ക്കാമായിരുന്നില്ല. വാള്‍ പതിയുന്നതിനു പകരം പെട്ടെന്നുപിറകില്‍ നിന്ന് ആരോ അയാളെ ആഞ്ഞുതള്ളി. കൈ പിന്നില്‍ ബന്ധിച്ചതിനാലും ഓര്‍ക്കാപ്പുറത്തുള്ളപ്രഹരമായിരുന്നതിനാലും മണലില്‍ മുഖംകുത്തി വീണു. ആരൊക്കെയോ ചേര്‍ന്നു പിടിച്ചുയര്‍ത്തിവാഹനത്തില്‍ കയറ്റി.വീണ്ടും ജയിലിലേക്കു കൊണ്ടുപോയി. എന്താണു സംഭവിച്ചതെന്നു പിന്നീടാണു മനസ്സിലായത്. അന്നു ശിക്ഷനടപ്പാക്കേണ്ടിയിരുന്നതു മുഹമ്മദ് മുത്തൈരി എന്ന അറബിയെയായിരുന്നത്രെ. മുഹമ്മദ് എന്നു കേട്ടുജയിലധികൃതര്‍ തെറ്റിദ്ധരിച്ചു കൊണ്ടുപോയതാണെന്നറിഞ്ഞപ്പോള്‍ മനസ്സ് കുളിര്‍ത്തില്ല. കാരണം ആധിപൂണ്ട കുറേ ദിനാരാത്രങ്ങള്‍ കൂടി ലഭിച്ചു എന്നല്ലാതെ മോചനം ഇല്ലെന്നത് ഉറപ്പായിരുന്നു. പാസ്പോര്‍ട്ടുംഫോട്ടോയും അവസാനവട്ട പരിശോധന നടത്തിയ ഉദ്യോഗസ്ഥനു കൂടി അബദ്ധം പിണഞ്ഞിരുന്നുവെങ്കില്‍...ചെയ്യാത്ത കുറ്റത്തിന്... ഒരു ജന്മം ഉദ്യോഗസ്ഥരുടെ അനാസ്ഥയില്‍ പൊലിയുമായിരുന്നു.ഗൂഢാലോചനഓര്‍ക്കുമ്പോള്‍ എല്ലാം ഒരു സിനിമാ കഥ പോലെ കുഞ്ഞുമുഹമ്മദ് കുട്ടിക്കു തോന്നുന്നു. മൂന്നുമാസത്തെലീവില്‍ നാട്ടില്‍ വന്നതാണ്. നാട്ടിലെത്തിയപ്പോള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ കടുത്ത ചൂടിലായിരുന്നുമുന്നിയൂര്‍ പഞ്ചായത്ത്. ലീഗ്പ്രവര്‍ത്തകനായ മുഹമ്മദ്കുട്ടിയുടെ ഒഴിവുദിവസങ്ങള്‍ പാര്‍ട്ടിപ്രവര്‍ത്തനത്തിനുവേണ്ടി കഴിഞ്ഞു തീര്‍ന്നു. പഞ്ചായത്ത് ഭരണം യു.ഡി.എഫിന്റെ കൈയിലായി. സന്തോഷത്തോടെ തിരിച്ചുസൌദിയിലേക്കു പുറപ്പെടുന്നതു മുതലാണ് അയാളുടെ ജീവിതമാകെ മാറ്റിയ സംഭവങ്ങളുടെ പരമ്പരതുടങ്ങുന്നത്.മുന്നിയൂര്‍ പഞ്ചായത്തില്‍ നിന്നു നൂറുകണക്കിന് ആളുകള്‍ റിയാദിലുണ്ട്. കുഞ്ഞിമുഹമ്മദ് കുട്ടിയുടെബന്ധുക്കളും അടുത്ത പ്രദേശത്തുകാരും ഉറ്റവര്‍ക്കുള്ള സാധനങ്ങളും കത്തുകളും നേരിട്ടു കണ്ടും അതിനുകഴിയാത്തവര്‍ പറഞ്ഞേല്‍പ്പിച്ച കടകളിലുമാണ് ഏല്‍പ്പിച്ചത്. ദമ്മാമിലും റിയാദിലുമുള്ളവര്‍ക്കു കൊടുക്കാനുള്ളനൂറോളം കത്തുകള്‍. ദമ്മാം എയര്‍പോര്‍ട്ടിലെ നാര്‍ക്കോട്ടിക് സെല്‍ അധികൃതരുടെ പിടിയിലകപ്പെടാന്‍ഇടയാക്കിയത് ആ കത്തുകളാണ്. മുംബൈ-ബഹ്റയ്ന്‍, ബഹ്റയ്ന്‍-ദമ്മാം കണക്ഷന്‍ വിമാനത്തിലാണുമുഹമ്മദ്കുട്ടി അന്നു യാത്ര ചെയ്തിരുന്നത്. വിമാനം 8.10നു ബഹ്റയ്നില്‍ നിന്നു പറക്കുന്നതിനു മുമ്പേമുന്നിയൂരിലെ സ്ഥിരതാമസക്കാരനും റവന്യു ഇന്‍സ്പെക്ടറുമായ ആര്‍.ഐ. ബാവയുടെ 2460505 നമ്പറില്‍പാലപ്പെട്ടികുഞ്ഞൂട്ടി ദമ്മാം എയര്‍പോര്‍ട്ടില്‍ പിടിക്കപ്പെട്ടെന്നു ഫോണ്‍ വന്നിരുന്നു. ആരാണു വിളിക്കുന്നതെന്നുചോദിച്ചപ്പോള്‍ -ദിസ് ഈസ് ഇന്‍ഫര്‍മേഷന്‍ ഓണ്‍ലി -എന്നുപറഞ്ഞു ഫോണ്‍ കട്ട് ചെയ്തു. ഈ സമയത്തുബഹ്റയ്നില്‍ നിന്നും മുഹമ്മദ്കുട്ടി ദമ്മാമിലേക്കുള്ള യാത്രയിലായിരുന്നു എന്നതില്‍ നിന്നു തന്നെ ഇതൊരുമുന്‍കൂട്ടിയുള്ള പദ്ധതിയായിരുന്നു എന്നു വ്യക്തമായിരുന്നു.ദമ്മാം എയര്‍പോര്‍ട്ടില്‍ കസ്റംസ് പരിശോധനകളെല്ലാം കഴിഞ്ഞു സാധനങ്ങളുമായി പുറത്തിറങ്ങുമ്പോഴാണുപിന്നില്‍ നിന്ന് അറബിഉദ്യോഗസ്ഥന്‍ 'പാലപ്പെട്ടി കുഞ്ഞൂട്ടി' എന്നു വിളിക്കുന്നതു കേട്ടത്. നാട്ടുകാര്‍ മാത്രംവിളിക്കുന്ന പേര് എങ്ങനെ അറബി അറിഞ്ഞുവെന്നു ചിന്തിക്കാന്‍ തുടങ്ങുമ്പോഴേക്കും അയാള്‍ രണ്ടാമത്തെചോദ്യം പുറത്തെടുത്തു. 'വെയിന്‍ രിസാല?' (കത്തുകളെവിടെ?).ഉത്തരം നല്‍കും മുമ്പേ അറബി പ്രത്യേക മുറിയിലേക്കു മുഹമ്മദ്കുട്ടിയെ കൊണ്ടുപോയി. കൈയിലുംബാഗിലുമുള്ള മറ്റു സാധനങ്ങളൊന്നും തൊടാതെ അയാള്‍ കത്തുകള്‍ മുഴുവന്‍ വാങ്ങി മേശപ്പുറത്തു നിരത്തി.വി.പി. ഖാലിദിനും സി.എ. മജീദിനുമുള്ള രണ്ടു കത്തുകള്‍ തിരഞ്ഞെടുത്ത് അറബി പൊട്ടിച്ചു. ഒന്നില്‍ കുറേഅശ്ളീലചിത്രങ്ങളുടെ നെഗറ്റീവുകളും മറ്റൊന്നില്‍ കുറേ ചെടിവിത്തുകളുമായിരുന്നു. വിത്തുകള്‍കൈയിലെടുത്ത ശേഷം അറബി പറഞ്ഞു: 'മര്‍വാനബുദൂര്‍' (കഞ്ചാവ് ചെടിയുടെ വിത്തുകള്‍). അപ്പേഴേക്കുംയൂനിഫോമിലുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥന്മാര്‍ ചുറ്റിലും കൂടിയിരുന്നു. ഇതാര്‍ക്കു വേണ്ടികൊണ്ടുവന്നതാണെന്നു പറഞ്ഞാല്‍ രക്ഷപ്പെടാമെന്നായി ഉദ്യോഗസ്ഥന്മാര്‍. ഒന്നും പറയാനാവാതെ ഏറെനേരം നിന്നു.നാര്‍ക്കോട്ടിക് സെല്ലില്‍അപ്പേഴേക്കും ഡോക്ടര്‍മാരെത്തി രക്തപരിശോധനയ്ക്കു സാമ്പിള്‍ ശേഖരിച്ചു. കൈയും കാലുംചങ്ങലകൊണ്ടു ബന്ധിച്ചു വാഹനത്തില്‍ കയറ്റി ദമ്മാമിലെ 91 നാര്‍ക്കോട്ടിക് സെക്ഷന്‍ ജയിലിലേക്കു മാറ്റി.അറബികളും പാകിസ്താനികളും മാത്രമുള്ള ജയിലില്‍ കടുത്ത പീഡനത്തിന്റെ നാളുകളായിരുന്നു പിന്നീട്.ഇതു വെറുമൊരു മയക്കുമരുന്നു കടത്തുകേസല്ല. സൌദിഅറേബ്യയാകെ കഞ്ചാവ് കൃഷി നടത്താന്‍ പറ്റുന്നവിത്തുകളാണു പിടിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ മുഹമ്മദ്കുട്ടി ഒരു വന്‍സംഘത്തിലെ കണ്ണിമാത്രമാണെന്ന് അധികൃതര്‍ അനുമാനിച്ചു. നാര്‍ക്കോട്ടിക് വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെചോദ്യംചെയ്യലില്‍ ആരും കുറ്റം ഏറ്റുപറഞ്ഞുപോവും. 42 ദിവസം ലോക്കപ്പില്‍ കഴിയേണ്ടിവന്നു. കൈയുംകാലും ചങ്ങലയ്ക്കിട്ട് ഇലക്ട്രിക് കസേരയിലിരുത്തിയാണു ചോദ്യംചെയ്യല്‍. റിമോട്ട് വഴി ഇടയ്ക്കിടയ്ക്കുവൈദ്യുതി നല്‍കുമ്പോള്‍ ശരീരത്തിലെ മുഴുവന്‍ ഞരമ്പുകളും ആഘാതമേറ്റു പിടയ്ക്കും. കാലിന്റെവെള്ളയില്‍ ഇരുമ്പ്ദണ്ഡ് കൊണ്ടടിക്കുമ്പോള്‍ ഏതു ഹൃദയവും ഒന്നു പതറും.കുറ്റസമ്മതംതെറ്റു സമ്മതിച്ചാല്‍ രക്ഷപ്പെടാം. പക്ഷേ, ശിരച്ഛേദമാണു ശിക്ഷയെന്നതിനാല്‍ ചെയ്യാത്ത കുറ്റം സമ്മതിക്കാനുംമനസ്സ് വന്നില്ല. കൂടെ ലോക്കപ്പില്‍ കിടക്കുന്ന അറബികള്‍ പറഞ്ഞു: 'കുറ്റം സമ്മതിച്ചാല്‍ വെറുതെ പീഡനംസഹിക്കേണ്ട. കോടതിയിലെത്തുമ്പോള്‍ മാറ്റിപ്പറഞ്ഞാല്‍ മതി.' ഈ ഉപദേശം മുഖവിലയ്ക്കെടുത്താണുചെയ്യാത്ത കുറ്റം സമ്മതിച്ചത്.ദമ്മാം ജയിലില്‍ ആറുമാസം കിടന്നതിനുശേഷമാണു കേസ് പരിഗണനയ്ക്കു പോലും വന്നത്. ജയിലില്‍മലയാളികളുടെ നീണ്ട നിര തന്നെയുണ്ടായിരുന്നു. കൊലകുറ്റത്തിനു പതിനേഴു വര്‍ഷമായിശിക്ഷയനുഭവിക്കുന്ന തിരൂരങ്ങാടിക്കാരന്‍ കുഞ്ഞുമുഹമ്മദ്, മയക്കുമരുന്നു കേസിലകപ്പെട്ടകോഴിക്കോട്ടുകാരായ യാക്കൂബ്, അഷ്റഫ്, തൃശൂര്‍ സ്വദേശി ജോണ്‍സണ്‍ ഇവര്‍ക്കിടയിലെല്ലാം കഞ്ചാവ് കൃഷിചെയ്യാന്‍ വന്ന ആളെന്ന നിലയില്‍ മുഹമ്മദ്കുട്ടി ശ്രദ്ധേയനായി.അറബിജ്ഞാനം രക്ഷയായികോടതിയിലെത്തിയപ്പോള്‍ കാര്യങ്ങള്‍ അറബിയിലേക്കു തര്‍ജമ ചെയ്യാന്‍ പാകിസ്താനിയായ ഒരാളെയാണുലഭിച്ചത്. അയാളുടെ ഭാഷാപരിജ്ഞാനം കൂടുതല്‍ അബദ്ധങ്ങളില്‍ വീണ്ടും ചാടിക്കുമെന്നുമനസ്സിലാക്കിയപ്പോള്‍ തനിക്ക് അറബി സംസാരിക്കാനറിയാമെന്നു മുഹമ്മദ്കുട്ടി കോടതിയെ ധരിപ്പിച്ചു. പിന്നീടുകാര്യങ്ങള്‍ എളുപ്പമായിരുന്നു. നാര്‍ക്കോട്ടിക് ഉദ്യോഗസ്ഥരോടു കുറ്റമേറ്റു കളവ് പറഞ്ഞതിനുള്ള ആദ്യവിധിവന്നു- 78 ചാട്ടവാറടി. കഞ്ചാവ് വിത്തുകേസിനു ഫഹദ്രാജാവിന്റെ സുപ്രിം കോടതിയില്‍ നിന്നുംതാമസിയാതെ വിധി വരുമെന്നു ജയിലധികൃതര്‍ പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ എഴുപത്തിയെട്ടു ചാട്ടവാറടിക്കുശരീരം വഴങ്ങിക്കൊടുത്തു. മരണം മുന്നില്‍ കാണുന്നവന് ആ ചാട്ടവാറടി വെറുമൊരു ഉറുമ്പുകടിമാത്രമായിരുന്നു. അറബിഭാഷ അിറയാവുന്നതുകൊണ്ടു പല മലയാളികളുടെയും പരിഭാഷകനായിമുഹമ്മദ്കുട്ടി. കോടതി-ജയില്‍ ഉദ്യോഗസ്ഥരുമായി കൂടുതല്‍ അടുക്കാന്‍ സാധിച്ചു. സഹതടവുകാരായചുനക്കര രാമന്‍കുട്ടിയും മഹേഷും മതംമാറി അബ്ദുല്ലയും ഖാലിദുമായി. ഖുര്‍ആന്‍ മനപ്പാഠമാക്കുകയോഅന്യമതസ്ഥരെ ഇസ്ലാമിലേക്കു വരാന്‍ പ്രേരിപ്പിക്കുകയോ ചെയ്താല്‍ ശിക്ഷയില്‍ ഇളവു ലഭിക്കും.മരണാനന്തര പ്രാര്‍ഥനകള്‍ജയിലില്‍ 1, 2, 3, സെല്ലുകളിലാണു മയക്കുമരുന്നു പ്രതികളെ പാര്‍പ്പിക്കുന്നത്. ഇതില്‍ ഒന്നിലെത്തിയാല്‍ പിന്നെഏതു നിമിഷവും തലവെട്ടുമെന്നാണ് അലിഖിത നിയമം. മൂന്നില്‍ പ്രതികളുടെ എണ്ണം പെരുകിയപ്പോള്‍ആളുകള്‍ കുറവുള്ള ഒന്നിലേക്കു മാറ്റണമെന്ന അപേക്ഷ അധികൃതര്‍ സാധിച്ചുകൊടുത്തു. പലരും ജയിലില്‍കാണാന്‍ വരുമായിരുന്നു. തുക്ബയില്‍ ജോലി ചെയ്തിരുന്ന നാട്ടുകാരായ മൊയ്തീന്‍ കുട്ടിയും ബീരാനുംവന്നപ്പോള്‍ ഒന്നാം നമ്പര്‍ സെല്ലിലാണു തന്നെ കണ്ടത്. ഒന്നാം നമ്പര്‍ സെല്ലിലെത്തിയാല്‍തലവെട്ടുമെന്നുറപ്പാണ്! വിവരം നാട്ടിലും സുഹൃത്തുക്കളിലുമെത്തി. അടുത്ത വെള്ളിയാഴ്ച ജുമുഅക്കു ശേഷംതല കൊയ്യുമെന്ന് എല്ലാവരും തീര്‍ച്ചപ്പെടുത്തി. മുന്നിയൂര്‍ പള്ളിയിലും ഗള്‍ഫിലെ പള്ളിയിലുംമരണാനന്തരപ്രാര്‍ഥനകള്‍ വരെ നടന്നു. ഗ്രാമം കുഞ്ഞിമുഹമ്മദിന്റെ കഥകള്‍കൊണ്ടു നിറഞ്ഞു. വെറുതെപേടിപ്പിക്കാന്‍ വേണ്ടി കഞ്ചാവ്കുരു കത്തിലിട്ടയച്ചവരെ ബന്ധുക്കളും നാട്ടുകാരും കണ്െടത്തി പെരുമാറി.ജയിലഴികള്‍ക്കുള്ളില്‍ തിരിച്ചെത്തിയപ്പോള്‍ ഉദ്യോഗസ്ഥന്‍ വന്നു ക്ഷമ ചോദിച്ചു. 'നിന്റെ ഫയലുകള്‍ വന്നിട്ടില്ല.നാളെ വന്നാല്‍ അടുത്ത ആഴ്ച നടപ്പാക്കാം...' കരുണയോടെ എന്നതുപോലെ അയാള്‍ മൊഴിഞ്ഞു... പിറ്റെആഴ്ചയും ശിക്ഷ നടപ്പാക്കിയില്ല.മാസങ്ങള്‍ പലതുകഴിഞ്ഞു. ഖുര്‍ആന്‍ മനപ്പാഠമാക്കിയാല്‍ ശിക്ഷയില്‍ ഇളവു ലഭിക്കുമെന്നറിഞ്ഞതോടെമുഹമ്മദ്കുട്ടി ആ വഴിക്കുള്ള ശ്രമം തുടങ്ങി. ഏഴുമാസം കൊണ്ടു പതിനേഴ് അധ്യായങ്ങള്‍ ഹൃദ്യസ്ഥമാക്കി.ഓരോ അധ്യായം മനപ്പാഠമാക്കുമ്പോഴും അവ പരിശോധിച്ചു ജഡ്ജിമാര്‍ ഓരോ സര്‍ട്ടിഫിക്കറ്റ് നല്‍കും. ഇതുകോടതിരേഖയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. റംസാന്‍, മറ്റു വിശിഷ്ട ദിവസങ്ങള്‍ എന്നിവ വരുമ്പോള്‍രാജകുടുംബം പലരേയും പൊതുമാപ്പു നല്‍കി ജയില്‍മോചിതരാക്കും. ഈ പരിഗണനയ്ക്കു സര്‍ട്ടിഫിക്കറ്റുകള്‍തുണയാവും.മുളയ്ക്കാത്ത വിത്തുകള്‍അതിനിടെ പ്രാര്‍ഥനയ്ക്കുത്തരമെന്നോണം ലാബ്പരിശോധന ഫലം പുറത്തുവന്നു. ഉല്‍പ്പാദനശേഷിയില്ലാത്തമുളയ്ക്കാത്ത വിത്തുകളാണു പിടിച്ചത്. ഇതോടെ വധശിക്ഷ ലഭിക്കില്ലെന്ന് ഉറപ്പായി. ആഴ്ചകള്‍ക്കു ശേഷംഫഹദ്രാജാവിന്റെ സുപ്രിംകോടതിയില്‍ നിന്നും വിധി പ്രഖ്യാപിച്ചിരുന്നു- ഇരുപതുവര്‍ഷം കഠിനതടവുംശേഷം നാടുകടത്തലും! ഈ വിധിപ്പകര്‍പ്പിലെ ഒരു പിഴവ് കാര്യങ്ങള്‍ എളുപ്പമാക്കി. അറബിയില്‍ ഇരുപത്എന്നെഴുതിയതു ജയിലധികൃതര്‍ രണ്െടന്നാണു വായിച്ചത്. അപ്പേഴേക്കും അഞ്ചുവര്‍ഷം ശിക്ഷഅനുഭവിച്ചുകഴിഞ്ഞതിനാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ഇന്ത്യയിലേക്കു കയറ്റിഅയക്കാന്‍ തീരുമാനിച്ചു.ഉദ്യോഗസ്ഥര്‍ക്കു പറ്റിയ ഒരബദ്ധത്തില്‍ തലകൊയ്യുന്നതില്‍ നിന്നു രക്ഷപ്പെട്ടതുപോലെ ഇരുപതുവര്‍ഷത്തെജയില്‍വാസം മറ്റൊരബദ്ധത്തിലൂടെ രണ്ടുവര്‍ഷമായി മാറി. ഇതിനിടെ ജയിലധികൃതരുടെസ്നേഹവാല്‍സല്യങ്ങള്‍ക്കു പാത്രമായതിനാല്‍ ജയില്‍സൂപ്രണ്ട് തന്നെ വിസ നല്‍കിയ കമ്പനിക്കു വിളിച്ചുവിമാന ടിക്കറ്റ് നല്‍കാനാവശ്യപ്പെട്ടു. എല്ലാ കടലാസുകളും ശരിപ്പെടുത്തി കയ്യാമം വച്ചുവിമാനത്താവളത്തിലെത്തിയിട്ടും മുഹമ്മദ്കുട്ടിക്ക് ഒന്നും വിശ്വസിക്കാന്‍ കഴിഞ്ഞില്ല.ഇതെല്ലാം സ്വപ്നമോ യാഥാര്‍ഥ്യമോ? ഭാര്യ സഫിയക്കും മക്കളായ ബുഷ്റ, സലീന, കോയ, എന്ന മൊയ്തീന്‍കുട്ടിക്കും മുഹമ്മദ്കുട്ടി ജയിലില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം, അയാളുടെ കാരാഗ്രഹ വാസത്തേക്കാള്‍ പ്രയാസംനിറഞ്ഞതായിരുന്നു. പൊന്നും പണവും സുഖസൌകര്യങ്ങളുമില്ലെങ്കിലും ചാരത്തു പിതാവുണ്ടായാല്‍മതിയെന്ന് അവര്‍ പ്രാര്‍ഥിച്ചു. പൊതുജനം ഓരോ വെള്ളിയാഴ്ചയും തലവെട്ടിയെന്നു വാര്‍ത്തപ്രചരിപ്പിക്കുമ്പോഴും സഫിയയുടെ മനസ്സ് ഉള്ളുരുകി പ്രാര്‍ഥിക്കുകയായിരുന്നു. തന്റെ ജീവന്‍ സൌദിയിലെആരാച്ചാര്‍ക്കു സമ്മാനിക്കാന്‍ മോഹിച്ച രാഷട്രീയവിരോധികളുടെ മുന്നിലൂടെ ഇന്നും മുഹമ്മദ്കുട്ടിതലയുയര്‍ത്തി നടക്കും. എട്ടുവര്‍ഷങ്ങള്‍ സൌദിയില്‍ കഴിഞ്ഞെങ്കിലും പ്രാരാബ്ധങ്ങളുടെ കടല്‍നീന്തികടക്കാന്‍ മുഹമ്മദ്കുട്ടിക്കു കഴിഞ്ഞിട്ടില്ല. ദുബയ് മോഡേണ്‍ എജ്യുക്കേഷന്‍ സ്കൂളിന്റെകാവല്‍ക്കാരനായി പാലപ്പെട്ടി കുഞ്ഞുമുഹമ്മദ് ഇന്നും ജീവിക്കുന്നു; ജീവിതത്തില്‍ ഇനിയെന്തുംഅനുഭവിച്ചുതീര്‍ക്കാന്‍ ത്രാണിയുണ്െടന്ന കരളുറപ്പോടെ.

ഇത്‌ മെയിലില്‍ ലഭിച്ചതാണ്‌.

Monday, May 5, 2008

വൈക്കം മുഹമ്മദ്‌ ബഷീര്‍ കഥാ പുരസ്കാരം പ്രഖാപിച്ചു.




വൈക്കം മുഹമ്മദ്‌ ബഷീര്‍ കഥാ പുരസ്കാരം പ്രഖാപിച്ചു.


ദുബായ്‌ . യു എ ഇ യിലെ പൂര്‍വ്വ കലാലയ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ മികച്ച കഥാകൃത്തിനെ കണ്ടെത്താനായി എം ഇ എസ്‌ പൊന്നാനി കോളേജ്‌ അലുംമിനി യു. എ . ഇ ചാപ്റ്റര്‍ നടത്തിയ വൈക്കം മുഹമ്മദ്‌ ബഷീര്‍ സ്മാരക കഥാപുര സ്കാരങ്ങള്‍ പ്രഖാപിച്ചു.



എം. എച്ച്‌ . സഹീര്‍.


എം എച്ച്‌ സഹീര്‍ ( ടി കെ എം കോളേജ്‌ കൊല്ലം ) എഴുതിയ ' കാഴ്ചയില്‍ പതിയാതെ പോയത്‌ ' എന്ന കഥയാണ്‌ അവാര്‍ഡിന്ന് അര്‍ഹമായത്‌.



കെ എം അബ്ബാസ്‌.


കെ എം അബ്ബാസ്‌ (സര്‍ സയ്യിദ്‌ കോളേജ്‌ തളിപ്പറമ്പ്‌ ) എഴുതിയ ' ഒട്ടകം ',


സാദിഖ്‌ കാവില്‍.

സാദിഖ്‌ കാവില്‍ (കാസര്‍കോട്‌ ഗവണ്മണ്ട്‌ കോളേജ്‌. ) എഴുതിയ ' ഗുമാമ ' എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ജൂണ്‍ രണ്ടാം വാരത്തില്‍ ദുബായില്‍ വെച്ച്‌ നടക്കുന്ന ബഷീര്‍ ജന്മശതാബ്‌ധി ആഘോഷച്ചടങ്ങില്‍ ‌ അവാര്‍ഡുകള്‍ സമ്മാനിക്കുമെന്ന് അവാര്‍ഡ്‌ കമ്മറ്റി കണ്‍വിനര്‍ നാരായണന്‍ വെളിയംകോട്‌ അറിയിച്ചു.

അവാര്‍ഡ്‌ ജേതാവിന്ന് 10001 രൂപയും പ്രശസ്തി പത്രവും നല്‍കും. 7001 , 5001, രൂപയും പ്രശസ്തി പത്രവും ഒന്നും രണ്ടും സമ്മാനാര്‍ഹര്‍ക്ക്‌ ലഭിക്കുക. പ്രശസ്ത കഥാകൃത്തുക്കളായ പി.സുരേന്ദ്രന്, ബഷീര്‍ മേച്ചേരി എന്നിവരാണ്‌ മൂല്യനിര്‍ണ്ണയം നടത്തി പുരസ്‌ക്കാര ജേതാക്കളെ തിരഞ്ഞടുത്തത്‌.

Wednesday, April 2, 2008

താതവാക്യം അഥവാ, പഞ്ചതന്ത്രം

താതവാക്യം അഥവാ, പഞ്ചതന്ത്രം
രാജീവ് ചേലനാട്ട്



മകനേ, നിനക്ക് അച്ഛന്‍ ഒരു രാജ്യം തരുന്നു. ഒരു കൊച്ചു രാജ്യം. നല്ല വണ്ണം നോക്കിനടത്തണം കേട്ടോ. പണ്ടു നീ ഓരോ ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് വേണ്ടി വാശി പിടിക്കുമ്പോള്‍ ഞാന്‍ ഉള്ളില്‍ സന്തോഷിക്കാറുണ്ടായിരുന്നു. ഒരു ദിവസം ഞാന്‍ നിനക്ക് ഒരു വലിയ കളിപ്പാട്ടം വെച്ചുനീട്ടുമ്പോള്‍‍ നിന്റെ മുഖത്തുണ്ടാകാന്‍ പോകുന്ന അത്ഭുതവും സന്തോഷവും ആലോചിച്ചായിരുന്നു ഞാന്‍ അന്ന് സന്തോഷിച്ചിരുന്നത്. നീ അന്ന് ഊഹിച്ചിട്ടുപോലുമുണ്ടാകില്ല അല്ലേ, ഇത്ര വലിയ ഒരു സമ്മാനം ഒരിക്കല്‍ നിനക്ക് കിട്ടുമെന്ന്? അതോ, നിനക്ക് അറിയാമായിരുന്നോ, ഇത് ഇങ്ങനെയൊക്കെയാണ് സംഭവിക്കാന്‍ പോകുന്നതെന്ന്? എന്തായാലും ഇന്ന് ആ ദിവസം സമാഗതമായിരിക്കുന്നു. ഞാന്‍ നിനക്ക് ഒരു വലിയ കളിപ്പാട്ടം തരുന്നു. അതിനെ വേണ്ടുംവണ്ണം കാത്തുസൂക്ഷിക്കണം. നഷ്ടപ്പെടാതെ, നശിക്കാന്‍ ഇടവരുത്താതെ. ഒരു രാജ്യം എന്നത് ഒരു വലിയ കളിപ്പാട്ടമാണ്. നമ്മുടെ പൂര്‍വ്വികരില്‍നിന്ന് നമ്മള്‍ കൈപറ്റി, നമ്മുടെ പിന്‍ഗാമികളുടെ കൈയ്യില്‍ നമ്മള്‍ ഭദ്രമായി ഏല്‍പ്പിക്കുന്ന ഒരു കളിപ്പാട്ടം. ഒരു തരത്തില്‍ പറഞ്ഞാല്‍ നമ്മള്‍ അതിന്റെ സംരക്ഷകര്‍ മാത്രമാണ്. പക്ഷേ ഈ സംരക്ഷണാവകാശം നമ്മള്‍ മറ്റൊരാള്‍ക്ക് കൈമാറാന്‍ പാടുള്ളതല്ല. അവിടെയാണ് നമ്മുടെ പ്രസക്തി. നമ്മുടെ രാജവംശത്തിന്റെ പ്രസക്തി. സംരക്ഷിക്കുന്നവനു മാത്രമേ കൈക്കൊള്ളാന്‍ അവകാശമുണ്ടായിരിക്കൂ. അപ്പോള്‍ ഒരു പ്രധാനപ്പെട്ട ചോദ്യം വരുന്നു. എങ്ങിനെയാണ് ഈ കളിപ്പാട്ടത്തെ നമ്മള്‍ സംരക്ഷിക്കുക? അത് അത്ര എളുപ്പമുള്ള ഒരു കാര്യമല്ലതന്നെ. എന്തിനും ഏതിനും പൈസ വേണം. കമിഴ്ന്നു വീണാല്‍ കാപ്പണം എന്നു പറയും പണ്ടുള്ളവര്‍. കിട്ടാവുന്നിടത്തുനിന്നെല്ലാം നമ്മളത് ഉണ്ടാക്കണം. എവിടെനിന്നാണ് കിട്ടുക എന്നല്ലേ? അപ്പോഴാണ് നമുക്ക് ഒരു തമാശ കാണാനാവുക. എല്ലായിടത്തും നിറഞ്ഞുനില്‍ക്കുന്ന ധനം എന്ന ഈ വസ്തു, പക്ഷേ എല്ലായിടത്തും നിറഞ്ഞുനില്‍ക്കുന്നില്ല കുമാരാ. അര്‍ത്ഥം ഉണ്ടാക്കുന്ന ഒരു അനര്‍ത്ഥം എന്നും ആലങ്കാരികമായി പറയാം. നമ്മള്‍ പറയുന്നതൊക്കെ ആലങ്കാരികമായി തോന്നണം ആളുകള്‍ക്ക്. നമ്മള്‍ തോന്നിപ്പിക്കുകയൊന്നും വേണ്ട. അവര്‍ക്ക് തോന്നിക്കോളും. പറഞ്ഞുവന്നത്, ഈ ധനം എന്നത്, വളരെക്കുറച്ച് ആളുകളില്‍മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നാണ്. വലിയ വലിയ വ്യാപാരികള്‍, ഊഹക്കച്ചവടക്കാര്‍, ഇവരുടെയൊക്കെ കയ്യിലാണ് ഈ ധനം മുഴുവന്‍ കിടന്നു പുളക്കുന്നത്. അവരെ നമ്മള്‍ സംരക്ഷിക്കുക. അവര്‍ നമ്മെയും സംരക്ഷിക്കും. നമ്മളെ എന്നു പറഞ്ഞാല്‍ നമ്മുടെ രാജ്യത്തെ. നമ്മുടെ ഈ കൊച്ചു കളിപ്പാട്ടത്തെ. പക്ഷേ ഇവിടെ മറ്റൊരു വലിയ അപകടമുണ്ട്. നമ്മള്‍ സംരക്ഷിക്കുന്ന ഇക്കൂട്ടരെ ഒരിക്കലും നമ്മള്‍ മുഷിപ്പിക്കരുത്. മുഷിപ്പിച്ചോ, അന്നു തീര്‍ന്നു നമ്മുടെ കാര്യം. നമ്മള്‍ അവരെ സംരക്ഷിക്കുന്നു എന്നു ഞാന്‍ പറഞ്ഞുവെന്നേയുള്ളു. അവരാണ് നമ്മെ സംരക്ഷിക്കുന്നത്. നമ്മളില്ലെങ്കിലും അവര്‍ എങ്ങിനെയെങ്കിലും പിഴച്ചുപോയ്ക്കോളും. നമ്മളല്ലെങ്കില്‍ മറ്റൊരുത്തനുണ്ടാകും അവരെ സംരക്ഷിക്കാന്‍. അതുകൊണ്ട് അവരെ ഒരു കാരണവശാലും മുഷിപ്പിക്കരുത് കുമാരാ.
ഇതൊന്നും ശരിക്കും ഞാനല്ല പറഞ്ഞുതരേണ്ടത്. മറ്റു രാജ്യങ്ങളിലൊക്കെ പണ്ടുകാലത്ത്, രാജഗുരു എന്നൊരു വര്‍ഗ്ഗമുണ്ടായിരുന്നു. രാജാവിനു മാത്രമല്ല, നിങ്ങളെപ്പോലുള്ള കുമാരന്‍മാര്‍ക്കും ഈ വക കാര്യങ്ങളൊക്കെ ചെറുപ്രായത്തില്‍ തന്നെ പറഞ്ഞുകൊടുത്തിരുന്നത് അവരായിരുന്നു. ആയോധനമുറകളുടെയും, രാജ്യഭരണചനിന്റെ പ്രാഥമികപാഠങ്ങളുടെയും, ഓതിരവും കടകവും കുട്ടികളെ ചെറുപ്പചനില്‍ തന്നെ അവര്‍ പരിശീലിപ്പിക്കുകയും ചെയ്തുപോന്നിരുന്നു. ഇങ്ങിനെ കിട്ടുന്ന പൈസയൊക്കെ എങ്ങിനെയാണ് നമ്മള്‍ വിനിയോഗിക്കേണ്ടത് എന്നിടത്താണ് അടുത്ത പാഠം. ജനക്ഷേമകാര്യങ്ങള്‍ക്കാണ് ഇതൊക്കെ ഉപയോഗിക്കേണ്ടത്. അവിടെയാണ് നമ്മുടെ മിടുക്ക്. ജനങ്ങളുടെ ക്ഷേമചനിനാവശ്യമായ കാര്യങ്ങള്‍ നമ്മള്‍ അവര്‍ക്കുവേണ്ടി ചെയ്തുകൊടുക്കുന്നു. ധാരാളം തൊഴിലവസരങ്ങള്‍, ഗതാഗത സൌകര്യങ്ങള്‍, പാര്‍പ്പിടസമുച്ചയങ്ങള്‍, ഗുണനിലവാരമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍, വിനോദവിശ്രമകേന്ദ്രങ്ങള്‍, ഭക്ഷണശാലകള്‍, മെച്ചപ്പെട്ട ആരോഗ്യപരിപാലന കേന്ദ്രങ്ങള്‍, അങ്ങിനെ പലതും. പക്ഷേ, ഇവയൊക്കെ ചിലവുള്ള കാര്യങ്ങളാണ്. ആരും വെറുതെ കൊടുക്കില്ല ഇതൊന്നും. അര്‍ഹതപ്പെട്ട കൈകളിലാണ് ഇവയൊക്കെ ചെന്നുചേരുന്നതെന്ന് നമ്മള്‍ ഉറപ്പുവരുചനണം. അല്ലാചനപക്ഷം ഒടുവില്‍ ജനവും ഉണ്ടാകില്ല. ക്ഷേമവും ഉണ്ടാകില്ല. പൈസയുടെ കാര്യമാണെങ്കിലോ, എളുപ്പചനില്‍ തീര്‍ന്നുപോകുന്ന ഒരു ദ്രവ്യമാണ് മകനേ അത്. ഉണ്ടാക്കാനാണ് ബുദ്ധിമുട്ട്. ഇല്ലാതാക്കാന്‍ വളരെ എളുപ്പചനില്‍ കഴിയും. അതുകൊണ്ട്, ജനക്ഷേമം എന്നതിന്റെ അര്‍ത്ഥം, ക്ഷേമചനിന് അതിനുള്ള വിലയിടുക എന്നതാണെന്നുവരുന്നു. ആ വില കൊടുക്കാന്‍ കഴിവില്ലാചനവര്‍ ക്ഷേമം വേണമെന്നു വാശിപിടിക്കുന്നത് ശരിയല്ല. അപ്പോള്‍ രണ്ടു പ്രധാനപ്പെട്ട കാര്യങ്ങള്‍ നിനക്ക് ഇപ്പോള്‍ മനസ്സിലായിട്ടുണ്ടാകും. എങ്ങിനെയാണ് ഒരു രാജ്യചനിന് ആവശ്യമായ പ്രധാന വിഭവം സ്വരൂപിക്കേണ്ടതെന്നും, എങ്ങിനെയാണ് അത് ഫലപ്രദമായി ഉപയോഗിക്കേണ്ടതെന്നും. ആലോചിച്ചുനോക്കിയാല്‍ വളരെ എളുപ്പമുള്ള ഒരു കാര്യമാണ് ഇതെല്ലാം. കാലക്രമചനില്‍ ഇവയെല്ലാം നിനക്ക് കൂടുതല്‍ വെളിവാവുകയും ചെയ്യും. സ്വന്തം ബുദ്ധിവൈഭവവും, ഭാവനയും കൊണ്ട് നിനക്കതിനെ വിപുലപ്പെടുചനാനും കഴിയുമെന്ന് എനിക്കുറപ്പുണ്ട്. ഇനി ഒരു രാജ്യചനിന്റെ നിലനില്‍പ്പ് മറ്റു രാജ്യങ്ങളുമായുള്ള അതിന്റെ ബന്ധചെന ആശ്രയിച്ചുകൂടിയാണ് നിലനില്‍ക്കുന്നത്. നമ്മളേക്കാള്‍ ശക്തിയുള്ളതും, ശക്തി കുറഞ്ഞതുമായ നിരവധി രാജ്യങ്ങളുണ്ട് നമുക്ക് ചുറ്റും. അവയില്‍ ശക്തിമാന്‍മാരുടെ നേരെ എപ്പോഴും നമ്മുടെ ഒരു കണ്ണുവേണം. അവരെ വേണ്ടുംവണ്ണം സന്തോഷിപ്പിക്കുന്നതിലാണ് നമ്മുടെ മിടുക്ക് കാണേണ്ടത്. അവരുമായി വേണ്ടാചന പൊല്ലാപ്പുകള്‍ക്കൊന്നും പോകരുത്. നമ്മുടെ കാര്യചനിലൊക്കെ അവര്‍ കൈകടചനിയെന്നും മറ്റും വരും. അതൊക്കെ നമ്മുടെ നല്ലതിനാണെന്നു കരുതി അവരെ അനുസരിച്ച് കഴിയുക. ഇടക്കിടക്ക് അവരെ സന്ദര്‍ശിക്കാനും, അവരെ യഥോചിതം ഇവിടേക്ക് വിളിച്ചുവരുചനി പ്രീതിപ്പെടുചനാനും സമയം കണ്ടെചനണം. അവരുടെ എല്ലാ സംരംഭങ്ങള്‍ക്കും എല്ലാ ഒചനാശയും ചെയ്തുകൊടുക്കാനും മനസ്സിരുചനണം. അതുകൊണ്ട് നമുക്ക് നല്ലതേ വരൂ. അവരെക്കൊണ്ട് മറ്റുള്ളവര്‍ക്ക് നല്ലതു വരുന്നുണ്ടോ എന്നൊന്നും നമ്മളന്വേഷിക്കാന്‍ പോകേണ്ട. അവരായി അവരുടെ പാടായി. ശല്യക്കാരായ അയല്‍ക്കാരില്‍നിന്ന് രക്ഷകിട്ടാനും ഒരുപക്ഷേ, ഇന്നല്ലെങ്കില്‍ നാളെ,
അതുപകരിച്ചേക്കും. ഇതൊക്കെയാണെങ്കിലും നമ്മുടെ പരമാധികാരം കൈവിട്ടുകൊണ്ടുള്ള ഒരു കളിക്കും നമ്മളില്ല എന്ന് മറ്റുള്ളവര്‍ക്ക് തോന്നുകയും വേണം. നമ്മുടെ രാജ്യചനിന്റെ സ്ഥിരത. നാലമതായി ഇനി അതിനെക്കുറിച്ചാണ് എനിക്ക് പറയാനുള്ളത്. രാജ്യചനിന്റെ സ്ഥിരത, രാജ്യചനിന്റെ സംരക്ഷകരായ നമ്മുടെ സ്ഥിരതയുമായിട്ടാണ് അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നത്. അതിനാല്‍, അതിനെ അഞ്ചാമചെന തന്ത്രവുമായി കൂട്ടിവായിക്കേണ്ടതുണ്ട്. ഇന്ന് നമ്മുടെ കയ്യിലുള്ള അധികാരം എങ്ങിനെ എക്കാലവും നിലനിര്‍ചനാം എന്നതാണ് ആ അഞ്ചാമചെന തന്ത്രം. എല്ലാ വഴികളും ആത്യന്തികമായി ഇതിലേക്കാണ് നയിക്കുക. നമ്മെ ജാഗ്രതയോടെ നോക്കിക്കൊണ്ടിരിക്കുന്ന കണ്ണുകള്‍ നമുക്കുചുറ്റുമുണ്ട്. ജനാധിപത്യം എന്നൊക്കെയുള്ള പല പേരിലും അത് പൊതുവെ അറിയപ്പെടുന്നു. അതിന്റെ നടചനിപ്പിനുള്ള സ്ഥാപനങ്ങളും നിരവധിയാണ്. അവരെയും എപ്പോഴും വരുതിയില്‍ നിര്‍ചനുക. നല്ല കാര്യങ്ങള്‍ മാത്രം അവര്‍ കാണുകയും, കേള്‍ക്കുകയും, പറയുകയും ചെയ്യുന്നു എന്ന് ഉറപ്പുവരുചനുക. നിര്‍ദ്ദോഷങ്ങളായ വിമര്‍ശനങ്ങളാണെങ്കില്‍, അവയെ നല്ലവണ്ണം പ്രോത്സാഹിപ്പിച്ചാലും തരക്കേടൊന്നും വരാനില്ല. ഈ അഞ്ചാമചെന തന്ത്രമാണ് പരമപ്രധാനമായത്. അതിലാണ് നമ്മുടെ സ്ഥിരതയുടെ മൂലാധാരം. അതുണ്ടെങ്കില്‍ മറ്റെല്ലാമുണ്ടാകും. അതില്ലെങ്കിലോ, നീയും ഞാനും പിന്നെ ഇല്ല കുമാരാ. അതോര്‍ക്കുക. പൂര്‍വ്വികരില്‍നിന്ന് എനിക്ക് കിട്ടിയ ഈ ദാനം ഞാനിതാ ഇന്ന് നിനക്ക് പകര്‍ന്ന് നല്‍കുന്നു. പുറചന് മറ്റാരിലേക്കും കൈമാറിമറിയാതെ, നിന്റെ സന്തതിപരസഫരകളിലൂടെ അത് ഭദ്രമായി കാചനുസൂക്ഷിക്കുക.

കനവുകള്‍ (കനലുകല്‍)

കനവുകള്‍ (കനലുകല്‍)
ജെയിന്‍.സി.സി


മഴ പെയ്തു തോര്‍ന്ന നിരത്തിലൂടെ അലക്ഷ്യമായി അവന്‍ നടക്കുകയാണു. അതിനിടയില്‍ കാലില്‍ കിട്ടിയ പെപ്സി കോളയുടെ കാന്‍ കാലു കൊണ്ടു തട്ടിയെറിഞ്ഞു. ലോക മുതലാളിത്തതോടുള്ള അമര്‍ഷം പ്രകടിപ്പിക്ക് യുന്നതു പോലെ. എത്ര നേരം അങ്ങിനെ നടന്നു എന്നറിയില്ല. അപ്പൊഴാണു മുന്‍പില്‍ ഒരു കൂറ്റന്‍ പരസ്യ പലക കണ്ടതു."കേരള ഷോപ്പിങ്ങ് ഫെസ്റ്റിവല്‍" കേരള സര്‍ക്കാരിന്റെ നൂതന സം രംഭം. നേരത്തെ തട്ടിയെറിഞ്ഞ പെപ്സി കോളയുടെ കാന്‍ തന്റെ മുഖത്തു തിരിച്ചു വന്നു കൊണ്ടതു പോലെ അവനു തോന്നി. കേരളത്തിലും ഷോപ്പിങ്ങ് ഫെസ്റ്റിവലൊ? അതൊക്കെ മുതലാളിത്ത രാജ്യങ്ങളില്‍ നടക്കുന്ന പരിപാടിയല്ലെ? ഇവിടെ പ്രഭുദ്ദ കേരളത്തില്‍ ഇങ്ങനെയൊരു മാമാങ്കത്തിന്റെ ആവശ്യകത എന്താണു? പൂത്തു തുടങ്ങിയ പണമെടുത്തു ചിലവിടാനുള്ള അവസരമാണൊ ഇതുകൊണ്ടു ഉദ്ദേശിക്ക്.യുന്നതു? അതോ പുതിയ പുതിയ നിക്ഷേപങ്ങള്‍ സ്വീകരിച്ചു കേരളത്തെ ഒരു മുതലാളിത്ത രാജ്യമാക്കാനുള്ള ആദ്യപടിയാണൊ ഇതു? മറ്റുള്ളവരെ അനുകരിക്.യുന്ന ശീലം നമ്മള്‍ കേരളീയര്‍ ഇതുവരെ മാറ്റിയില്ല അല്ലെ? പുറം മൊടിയുള്ള എന്തും നമ്മള്‍ സ്വീകരിക്കും.åപക്ഷേ.... ഓഹൊ ഇതൊക്കെ ചിന്തിക്കാന്‍ ഞാനാരാ. ഞാന്‍ ഇങ്ങനെയൊക്കെ ചിന്തിച്ചതു കൊണ്ടു ഈ നാടു നന്നാകുമൊ? എനിക്കെന്റെ കാര്യം നോക്കി നടന്നാല്‍ പോരെ? അതിനിപ്പൊ എന്റെ കാര്യം എന്നു പറയാന്‍ എന്താ? ഗ്രാജ്വേഷന്‍åകഴിഞ്ഞു തെണ്ടി നടക്കലല്ലേ എന്റെ പണി? കുറെ ജോലിക്കു അപ്പ്ലെ ചെയ്തു.ഒന്നും തരപ്പെട്ടില്ല. പിന്നെ ചില ജോലികള്‍ കിട്ടി അതു ചെരിയ ശമ്പളവും, പിന്നെ നമ്മുടെ നിലക്കൊക്കെ ചേരാത്തതു കൊണ്ടു പോയില്ല. ഇപ്പൊ പുറത്തേക്കു പോകാന്‍ ശ്രമിച്ചു കൊണ്ടിരിക്കയാണു.. പുറത്തേക്കെന്നു പറഞ്ഞാല്‍åഗള്‍ഫിലേക്കു. അതാണല്ലൊ നമ്മുടെ അവസാന ആശ്രയം. പക്ഷെ അവിടെയൊക്കെ പണ്ടത്തെ പോലെ മെച്ചമില്ലെന്നാ, കിഴക്കേതിലെ രമേശന്‍ ചേട്ടന്‍ പറഞ്ഞതു. എന്തു മെച്ചമില്ലെന്നാ, ആള്‍ ഗല്‍ഫില്‍ പോയിട്ടു 8 വര്‍ഷതില്‍ നല്ലൊരു വീട്ടില്‍നിന്നു കല്യാണം കഴിച്ചു, ഒരു വലിയ വീടും വച്ചു. ഇപ്പൊ കാറും ഉണ്ടു. ഇതൊക്കെ പിന്നെ വെറുതെ ഉണ്ടായതാണൊ? അവിടെ പോയോരൊക്കെ എന്താണാവൊ ഇങ്ങനെ പറയുന്നതു. പക്ഷെ പോയി രണ്ടു വര്‍ഷത്തിലൊരിക്കല്‍ നാട്ടില്‍ വരുമ്പോള്‍ സെന്റും പൂശി നല്ല ഷര്‍ട്ടും പാന്റ്സും ഇട്ടു കൂളിങ്ങ് ഗ്ലാസ്സും ഒക്കെ വച്ചു നടക്കാലൊ. അവിടെ അത്ര ബുദ്ദിമുട്ടാണെങ്കില്‍ പിന്നെ എല്ലവാരും അങ്ങോട്ടു പോകണതു എന്തിനാ? ഒരു നാലഞ്ചു കൊല്ലം അവിടെ പോയി നിന്നു കുറച്ചു കാശൊക്കെ ഉണ്ടാക്കി തിരിച്ചു വന്നു നാട്ടില്‍ സെറ്റില്‍ ആവണം. അപ്പൊ പിന്നെ കുഴപ്പം ഇല്ലല്ലൊ? എന്തായാലും ഇറങ്ങി. ആ ഏജെന്റിന്റെ ഒഫീസില്‍ കയറി ഒന്നു അന്വേഷിച്ചിട്ടു പോകാം. കയറി ചെല്ലുമ്പോല്‍ അവിടെ കുറെ ആളുകള്‍ കൂടി നിക്കണുണ്ടു. എന്താണാവൊ കാര്യം. തിക്കി തിരക്കി മുന്‍പിലെത്തി. ഇടക്കിടക്കു വന്നു പോകുന്നതു ഇടക്കിടക്കു വന്നു പോകുന്ന ആളായതു കൊണ്ടു അവിടത്തെ ചേച്ചിക്കു എന്നെ നല്ല പരിചയമാണു. കണ്ടപ്പോഴെ പറഞ്ഞു. "ചെലവു ചെയîണം കേട്ടോ". എനിക്കൊന്നും ആയം മനസ്സിലായില്ല.പിന്നെ അറിഞ്ഞു എന്റെ വിസ ശരിയായിട്ടുണ്ടെന്നു. പക്ഷെ വിസ കയîില്‍ കിട്ടുന്നതിനു മുന്‍പു ഒരു ലക്ഷം രൂപ കൊടുക്കണം.അവിടെ ഓഫീസ് ജോലിയാണെന്നാ പറഞ്ഞതു. അവിടത്തെ രൂപ 800/-
കിട്ടുമെത്രെ.താമസം കമ്പനി ചിലവില്‍. കിഴക്കേതിലെ രമേശന്‍ ചേട്ടന്‍ പരഞ്ഞ അറിവു വച്ചു കൂട്ടി നോക്കി. 800 * 12 =9,600 രൂപ. ഒരു ലക്ഷം കൊടുത്താലെന്താ. ഒരു മാസം ഭക്ഷണവും ബാക്കി ചിലവും കൂട്ടി ആയിരം അല്ലേല്‍ ആയിരത്തി ഒരുന്നൂറു രൂപ ചിലവാകുമായിരിക്കും പിന്നെ ബാക്കി 8,500 രൂപ മാസവും എന്റെ കയîില്‍.ഒരു വര്‍ഷം കൊണ്ടു കൊടുത്ത പൈസ മുതലാക്കാം. പിന്നെ വിസ 3 വര്‍ഷത്തേക്കല്ലെ? ബാക്കി രണ്ടു വര്‍ഷം സമ്പാദിക്കുന്നതില്‍ പകുതി വീട്ടില്‍ അയച്ചാലും എന്റെ കയîില്‍ ഒരു ലക്ഷം രൂപ?? വീട്ടില്‍ ചെന്നു കാര്യം പറഞ്ഞു. എല്ലാര്‍ക്കും സന്തോഷമായി. പെങ്ങളുടെ കല്യാണത്തിനു വേണ്ടി വാങ്ങി വച്ചിരിക്കുന്ന സ്വര്‍ണവും പിന്നെ വീടിന്റെ ആധാരവും കൊ-ഓപ്പെറെറ്റീവ്åബാങ്കില്‍ പണയം വച്ചു ഒരു ലക്ഷം രൂപ ഒപ്പിച്ചു. അതു ഏജെന്റിന്റെ കയîില്‍ കൊടുക്കുമ്പോല്‍ കിഴക്കേതിലെ രമേശന്‍ ചേട്ടന്റെ വീടും, കാറുമൊക്കെ ആയിരുന്നു മനസ്സില്‍. പിന്നത്തെ ആഴ്ച വിസ വന്നു. ഞങ്ങള്‍ നാലു പെരുണ്ടായിരുന്നു ആ ബാച്ചില്‍. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിന്റെ ഉള്ളിലേക്കു കാലെടുത്തു വക്കുമ്പോള്‍ ഉറ്റവരെ വേര്‍പെടുന്നതിന്റെ സങ്കടമായിരുന്നില്ല മനസ്സില്‍...എന്തൊക്കെയൊ നേടിയതിന്റെ വെട്ടിപിടിച്ചതിന്റെ ആവേശമായിരുന്നു . മനസ്സില്‍.. അല്ലെങ്കില്‍ കുറച്ചഹങ്കാരമൊ?????? ഈ കഥയുടെ ബാക്കി ഞാന്‍ എഴുതേണ്ട കാര്യം ഇല്ല. അതു ഗള്‍ഫിലുള്ള ഒരോ മനുഷ്യരോടും ചോദിച്ചാല്‍ മതി. ബാക്കി പൂരിപ്പിക്കാന്‍ എന്റെ ഗള്‍ഫ് സുഹ്രുത്തുക്കള്‍ക്കു നല്‍കികൊണ്ടു അവസാനിപ്പിക്കട്ടെ........ ഒരുപാടിഷ്ടത്തോടെ..............

Monday, January 28, 2008

അഭിപ്രായം നിങ്ങള്‍ക്കും പറയാം


കഥ
ആമുഖക്കുറിപ്പ്:-

പ്രിയപ്പെട്ടവരെ, ഒരു കഥാകൃത്തിന്റെ ഡയറിയില്‍ നിന്ന് നഷ്ടപ്പെട്ടതോ നഷ്ടപ്പെടുത്തിയതോ ആയ ഈ താളുകള്‍ തികച്ചും യാദൃശ്ചിമായിട്ടാണ്‌ എനിക്ക്‌ കിട്ടിയത്‌. ഇതിലെ വരികള്‍ കഥയായിട്ടോ അനുഭവകുറിപ്പായായോ വായിച്ചെടുക്കാം.യുക്തിഭദ്രത കാലത്തിനനുയോജ്യമാണോ എന്ന വിഷമഘട്ടത്തിലാവണം ഈ താളുകളെ ചീന്തിയെറിയാന്‍ കഥാകൃത്ത്‌ തുനിഞ്ഞത്‌. ഇത്തരം ഒരു സാഹചര്യത്തില്‍.... എന്റെ പ്രിയപ്പെട്ട വായനക്കാരാ....
നിന്റെ മനസ്സില്‍ വായനക്കൊപ്പം വിശാലമായ ഒരു കാന്‍വാസ്‌ കൂടി
തീര്‍ക്കേണ്ടി വരുന്നു.
കഥാബീജത്തിലേക്ക്‌:-
ഡിസംബറിലെ തണുപ്പുള്ള ഒരു രാത്രി. ക്രീക്കിലെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ്‌ രണ്ടുപേര്‍ സംസാരിക്കുന്നുണ്ടായിരുന്നു. അവര്‍ക്കിടയിലെ ഗ്ലാസുകള്‍ നിറഞ്ഞും കുപ്പി പകുതി കാലിയുമായിരുന്നു. ദീര്‍ഘസംഭാഷണത്തിനൊടുവില്‍ നിശ്ശബ്ദതയില്‍ എത്തിയവര്‍.

ആ നേരം ഒരു കിലോമീറ്റര്‍ അപ്പുറത്തെ പതിനെട്ട്‌ നിലകളുള്ള റോയല്‍ ടവറിന്റെ പതിമൂന്നാം നമ്പറിലെ പട്ടുകിടക്കയില്‍ അവള്‍ കിടന്നു. ഉറങ്ങിപ്പോയിരിക്കണം, മണി പന്ത്രണ്ടു കഴിഞ്ഞിരുന്നു.ആ മുഖത്തിനുനേരെ കുഞ്ഞിന്റെ ചിരി. ഉറക്കത്തിലും ഉണര്‍വ്വിലും അവളുടെ മുഖത്തിനു നേരെ ചിരിക്കുവാനാണ്‌ അത്‌, അവിടെ തൂക്കിയിട്ടിട്ടുള്ളത്‌.

കാലുകള്‍ കുഴഞ്ഞ്‌, സ്യൂട്ട്കേസ്‌ എറിഞ്ഞ്‌, നെക്ക്‌ ടൈയും ഷൂലേസും അഴിച്ച്‌ അയാള്‍ വീണു, അവള്‍ക്കരുകില്‍. മസ്തിഷ്ക്കത്തിലെ പിരിമുറുക്കം വിട്ടകന്നപ്പോള്‍ അവളോട്‌ പറയുകയായിരുന്നു ആ തണുത്ത രാത്രിയില്‍ സുഹൃത്തിനോട്‌ പകര്‍ന്ന വിവരം. മറുപടി ഉള്ളിലെ വെറുപ്പില്‍ ദഹിപ്പിച്ച നോട്ടമായിരുന്നു. സ്നേഹ നിര്‍ബ്ബദ്ധത്തിനൊടുവില്‍ കുഞ്ഞിന്റെ ചിരിയുടെ ലാളിത്യത്തിലേക്ക്‌ അവളുടെ പാതിയടഞ്ഞ സമ്മതത്തിന്റെ വാതില്‍പാളി. ഭിത്തിയില്‍ പതിച്ചിരുന്ന കുഞ്ഞിന്റെ ചിരിതൂകിയ ഫോട്ടോയിലേക്ക്‌ അയാള്‍ നിസ്സഹായതയോടെ നോക്കി. ആര്‍ക്ക്‌ മുന്നിലും തുറന്നു പറയാന്‍ കഴിയാത്ത വേവലാതിക്കുള്ളില്‍ അയാളും സുഹൃത്തും കുരുങ്ങി വലിഞ്ഞു.
ഒടുവില്‍ മൗനത്തിന്റെ സമ്മതത്താല്‍ പിരിഞ്ഞ രാത്രി. അയാള്‍ മനസ്സിനെ യാഥാര്‍ത്ഥ്യത്തിന്റെ പകലിലേക്ക്‌ പിഴുതുനട്ടു.
സുഹൃത്തു വന്നു. അയാള്‍ ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നും താഴെ തിരക്കിലേക്ക്‌ നോക്കി നിന്നു. കാഴ്ചകള്‍ മറച്ചുകൊണ്ട്‌ മണല്‍ക്കാറ്റ്‌ വീശി, ഒന്നു നോക്കാതെ, യാത്രപോലും പറയാതെ സുഹൃത്ത്‌ മടങ്ങി.അയാള്‍ മനസ്സിന്റെ ഭയങ്ങള്‍ക്ക്‌ മേലെ അവളെ ചേര്‍ത്തണച്ചു, സുഹൃത്തിന്റെ ചുണ്ടിലെ എരിഞ്ഞണഞ്ഞ സിഗററ്റിന്റെ ഗന്ധം അവളുടെ ഉഛ്വാസങ്ങിലൂടെ അയാളറിഞ്ഞു. ആ നിശ്വാസം അയാളില്‍ ആശ്വാസമായും ഹൃദയം തകര്‍ന്ന വേദനയായും നിറഞ്ഞു. അതുമറച്ച്‌, അവളുടെ വിയര്‍പ്പും കണ്ണീരുമൊപ്പി.

വീണ്ടും, ഡോക്ടര്‍.റിസല്‍ട്ട്‌.സന്തോഷം. അയാള്‍ താരാട്ടു പാട്ടുകള്‍ കാണാതെ പഠിച്ചു. അവള്‍ കുഞ്ഞുടുപ്പുകള്‍ തയ്ച്ചു ആഹ്ലാദം നിറച്ചു. വര്‍ഷാവസാനം, പിറവി അയാള്‍ സുഹൃത്തിനോടൊപ്പം ആഘോഷിക്കുകയായിരുന്നു. സുഹൃത്ത്‌ നിശബ്ദനായിരുന്നില്ല. കണ്ണുകള്‍ നിറഞ്ഞ്‌ ഏങ്ങലോടെ... ഗ്ലാസ്‌ താഴെ വീണു ചിതറി. സുഹൃത്തിന്റെ ഭാര്യ ടെസ്റ്റ്‌ റിസല്‍റ്റിലെ ചുവന്ന അക്ഷരങ്ങള്‍ക്ക്‌ മേലെ ഒറ്റപ്പെട്ട്‌ നിന്നു. കുപ്പി വായിലേക്ക്‌ കമഴ്ത്തി മനസ്സിനെ ലഹരിയില്‍ അടക്കി പിടിച്ച്‌ സുഹൃത്ത്‌ ഇപ്പോള്‍ അയാളോട്‌ ചോദിച്ചിരിക്കണം അയാളുടെ മുറിയിലെ ചുവരില്‍ തൂക്കിയിരിക്കുന്ന കുഞ്ഞിന്റെ ചിത്രം, അത്‌ ഇനി തന്റെ ഉറക്കറയില്‍ ഭാര്യയുടെ മുഖത്തിനുനേരെ ചിരിക്കുവാനായി.തന്റെയും.

അനുബന്ധം:-
കഥാകൃത്ത്‌ കഥവിട്ട്‌ പോയ കാരണങ്ങളൂടെ ഏകദേശരൂപം വായനക്കാരന്‌ നിരൂപിക്കാന്‍ സാധിച്ചിരിക്കും. ഈ കഥ പത്തോ പതിനഞ്ചോ വര്‍ഷങ്ങള്‍ക്കുശേഷം ആ കുട്ടിയുടെ ജീവിതത്തിലേക്ക്‌ കടന്നു വരുന്ന ഓരോ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാന്‍ കഥാകൃത്ത്‌ ബാധ്യസ്ഥനാണ്‌, ഈ പൂര്‍ണ്ണത തേടി തന്നെയാവണം അദ്ദേഹം കഥവിട്ട്‌ പോയത്‌.

വാല്‍കഷ്ണം :-
ഒരു കഥാകൃത്തിന്റെ ഡയറിയില്‍ നിന്നും ചീന്തിയെറിഞ്ഞ താളുകളാണ്‌ ഇവിടെയാധാരം എന്നു എഴുത്തുകാരന്‍ സാക്ഷ്യയപ്പെടുത്തുന്നു. ഇനിയൊരു പക്ഷെ തന്റെ ഡയറിയിലെ കുറിപ്പുകള്‍ തുടര്‍ന്ന് എഴുതുവാന്‍, ഈ മിത്ത്‌ വായനക്കാരന്റെ അഭിപ്രായ ക്രോഡീകരണത്തിന്‌ വിട്ട്‌ മാറി നില്‍ക്കുകയാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു...

ഇത്തരമൊരു സാഹചര്യത്തില്‍ സത്യവിചാരണയ്ക്കായി നമുക്ക്‌ എഴുത്തുകാരനോട്‌ തന്നെ ചോദിച്ചാലോ....

ഇനി ഒരു പക്ഷെ അദ്ദേഹത്തിന്റെ ഉത്തരം ഇതാകുമോ?..

"പറയാനിരിക്കുന്നതാണ്‌ കഥ".

എം.എച്ച്‌.സഹീര്‍.

Tuesday, January 8, 2008

കേരളത്തിന്റെ നവനിര്‍മ്മിതിയും വിദ്യാഭ്യാസവും.

കേരളത്തിന്റെ നവനിര്‍മ്മിതിയും വിദ്യാഭ്യാസവും.

ഡോ. കെ. എന്‍. പണിക്കര്‍



ഇന്‍ഡ്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ വിദ്യാഭ്യാസത്തില്‍ കേരളം വലിയ പുരോഗതിയാണ്‌ നേടിയത്‌. പ്രൈമറി, ഹൈ സ്കൂള്‍ തലത്തില്‍ അന്താരാഷ്ട്ര നിലവാരത്തിനടുത്ത്‌ നില്‍ക്കുന്നതും, മറ്റു സംസ്ഥാനങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇടക്കുവച്ചുള്ള കൊഴിഞ്ഞു പോക്ക്‌ താരതമ്യേന കുറഞ്ഞതുമായ ഒരു വിദ്യാഭ്യാസ പുരോഗതി സ്വായത്തമാക്കാന്‍ കേരളത്തിന്‌ സാധിച്ചു. മറ്റു സംസ്ഥാനങ്ങളില്‍ ഇത്‌ അകലെയാണ്‌. എന്നിരുന്നാലും ഉന്നത വിദ്യാഭ്യാസ രംഗത്ത്‌ കേരളം ബഹുദൂരം മുന്നേറേണ്ടത്‌ ലോകത്തെന്‍പാടുമുള്ള സാമൂഹിക ശാത്രജ്ഞരുടെ ശ്രദ്ധയാകര്‍ഷിച്ചുവെങ്കിലും ഗുണത്തിലും, എണ്ണത്തിലും തമ്മിലുള്ള അന്തരം ഏറെയാണ്‌. ഗുണ നിലവാരത്തിന്റെ കാര്യത്തില്‍ വലിയ പോരായ്മകളുമാണ്‌ നമ്മുടെ വിദ്യാഭ്യാസം മുന്നോട്ടു പോയത്‌. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ അത്യന്തം ശ്രദ്ധ ഇന്ന് ആവശ്യമായി വന്നിരിക്കുകയാണ്‌. ഒരു വര്‍ഷത്തിന്‌ മുന്‍പ്‌ അധികാരത്തിലേറിയ ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തിലെ വിദ്യാഭ്യാസ ഗുണനിലവാരം മെച്ചപ്പെടുത്തുവാനുള്ള ശ്രമങ്ങളാരംഭിക്കുന്നത്‌ ഇത്തരമൊരു പശ്ചാത്തലം മനസിലാക്കിയതു കൊണ്ടു കൂടിയാണ്‌. പക്ഷെ ഇക്കഴിഞ്ഞ ഒരു വര്‍ഷക്കാലം പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗത്തെ വാണിജ്യവല്‍ക്കരണത്തിന്റെ ഭാഗമായി ഉയര്‍ന്നു വന്ന പ്രശ്നങ്ങള്‍ ഗവണ്മെന്റിന്റെ ഈ ശ്രമങ്ങളെ പുറകോട്ടടിച്ചു കൊണ്ടിരിക്കുകയാണ്‌. പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്തെ വാണിജ്യവല്‍ക്കരണത്തില്‍ മാത്രം ഇക്കാര്യങ്ങള്‍ ഒതുങ്ങി നില്‍ക്കുന്നില്ല. ഉദാരവല്‍ക്കരണത്തിന്റെ സ്വാധീനത്തിലകപ്പെട്ട മുന്‍ സര്‍ക്കാര്‍ വിദ്യാഭ്യാസരംഗത്ത്‌ നിക്ഷേപം നടത്താന്‍ തയ്യാറായി വന്ന സ്വകാര്യ സംരഭകര്‍ക്ക്‌ വേണ്ട സാഹചര്യങ്ങളൊരുക്കി കൊടുക്കുകമൂലം ഈ രംഗത്തെ അവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു.പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗത്ത്‌ മാത്രമായി ഈ രംഗം ഏറെ ചര്‍ച്ചകള്‍ക്കു വിധേയമായി. എന്നിരുന്നാലും, ഇത്‌ പരിമിതപ്പെടുത്താനാവില്ല. മറിച്ച്‌ അത്‌ എല്ലാമേഖലകളിലും വ്യാപിച്ച്‌ കിടക്കുന്നുണ്ട്‌. വ്യത്യസ്ത പേരുകളില്‍ ഈടാക്കുന്ന ഒരു നിശ്ചിത തുക നല്‍കാതെ ഒന്നാം ക്ലാസിലേക്കു വരെ പ്രവേശനം സാധ്യമാകുന്നില്ല എന്ന സ്ഥിതിവിശേഷമാണ്‌ ഇന്നു നിലനില്‍ക്കുന്നത്‌. ഇത്തരം സ്ഥാപനങ്ങള്‍ ഗുണനിലവാരത്തില്‍ മുന്നില്‍ നില്‍ക്കുന്നു എന്ന തെറ്റായ ധാരണയിലാണ്‌ പലരും സ്വീകരിച്ചു കൊണ്ടിരിക്കുന്നത്‌. ഇ.എം.എസ്‌. നേതൃത്വം കൊടുത്ത ആദ്യ മന്ത്രിസഭ വിദ്യാഭ്യാസ രംഗത്തെ വാണിജ്യതലത്തെക്കുറിച്ചും അതിന്റെ പ്രാത്യാഘാതങ്ങളെക്കുറിച്ചും ഏറെ അവബോധമുള്ള ഒരു സര്‍ക്കാരായിരുന്നു. വിദ്യാഭ്യാസ പരിഷ്കരണത്തിനു വേണ്ടി ജോസഫ്‌ മുണ്ടശ്ശേരി കൊണ്ടുവന്ന വുദ്യാഭ്യാസ ബില്‍ ഇത്തരമൊരു അവബോധത്തിന്റെ പ്രതിഫലനമാണ്‌. സ്വകാര്യ മാനേജ്‌മെന്റുകള്‍ അനുഭവിച്ചുപോന്നിരുന്ന അധികാരങ്ങള്‍ക്കുമേലുള്ള നിയന്ത്രണം എന്ന നിലക്ക്‌ ആ ബില്ല് അന്നത്തെ സാഹചര്യത്തില്‍ എടുത്തു പറയാവുന്ന ഒന്നായിരുന്നു. സ്വാഭാവികമായും ആ ബില്ല് വിദ്യാഭ്യാസ കച്ചവടത്തില്‍ താല്‍പര്യമുണ്ടായിരുന്ന ചിലരുടെ പ്രത്യേകിച്ച്‌ ചില സമുദായ സംഘടനകളുടെ, താല്‍പര്യങ്ങളുമായി പൊരുത്തപ്പെട്ടില്ല. വിദ്യാഭ്യാസരംഗത്തെ ഇത്തരക്കാരുടെ ഉല്‍കണ്ഠ ജാതി മത സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന വിമോജന സമരത്തിനും അതുവഴി 1956-ല്‍ ആ മന്ത്രി സഭയുടെ പുറത്താകലിനും കാരണമായി. വിദ്യാഭ്യാസരംഗത്തെ ഗുണപരമായ ഏതൊരു മാറ്റത്തെയും തടസപ്പെടുത്തും വിധം ഈ വിഭാഗം ഇന്നും കേരളത്തില്‍ ശക്തമായ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുകയാണ്‌. വിദ്യാഭ്യാസരംഗത്ത്‌ നീതിയും, വൈശിഷ്ട്യവും ഉറപ്പാക്കുന്നതിനാവശ്യമായ പ്രരംഭ നടപടികള്‍ ഈ സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞു. പുതുതായി പാസാക്കിയ വിദ്യാഭ്യാസ നിയമം ഈ രംഗത്തുള്ള ഗവ: നയങ്ങളുടെ ചില സൂചനകളാണ്‌. സാമൂഹിക നീതി ഉറപ്പാക്കുന്നതിന്റെ ഭാഗമായി ദരിദ്രവിഭാഗങ്ങളിലുള്ളവര്‍ക്കു കൂടി പ്രവേശനം സാധ്യമാകും വിധത്തില്‍ പ്രത്യേകം സംവരണമേര്‍പ്പെടുത്തിക്കൊണ്ട്‌ നിയമ നിര്‍മാണം നടത്തിയ ഈ സര്‍ക്കാര്‍ അതിന്റെ എല്ലാശ്രമങ്ങളും തുടര്‍ന്നു കൊണ്ടേയിരിക്കുകയാണ്‌. വ്യത്യസ്ത നിരക്കിലുള്ള ഫീസ്‌ ഘടനനിശ്ചയിച്ചു കൊണ്ട്‌ പാവപ്പെട്ടവര്‍ക്കു കൂടി വിദ്യാഭ്യാസം സാധ്യമാക്കാനുള്ള ശ്രമങ്ങളാണ്‌ ഗവ. കൈക്കൊള്ളുന്നത്‌. പക്ഷെ ജുഡീഷ്യറിയുടെ ഇടപെടല്‍ മൂലം ഗവണ്മെന്റിന്റെ ഈ ശ്രമങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ സാധിച്ചിട്ടില്ല. ഗവണ്മെന്റിന്റെ ഈ രംഗത്തെ ആദര്‍ശ ശുദ്ധി പ്രതിസന്ധികളെ തരണം ചെയ്ത്‌ മുന്നോട്ടുപോകാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പോരായ്മകള്‍ നിരവധിയാണ്‌. അക്കാദമിക്‌ തലത്തിലുള്ള പ്രവര്‍ത്തനമേഖലയിലെ മുന്നേറ്റം സ്വായത്തമാക്കുവാന്‍ മിക്ക വിഷയങ്ങളിലും കേരളത്തിലെ യൂനിവേര്‍സിറ്റികള്‍ക്ക്‌ കഴിയുന്നില്ല എന്നതാണ്‌ വസ്തുത. അറിവിന്റെ പുതിയ മേഖലയുമായി ബന്ധപ്പെട്ട്‌ ഇപ്പോള്‍ നഷ്ടപ്പെടുന്നവയെക്കൂടി ഉള്‍ക്കൊള്ളാനാകും വിധം അക്കാദമിക്‌ തലത്തിലും അടിസ്ഥാനമേഖലയിലുമുള്ള കൊടുക്കല്‍ വാങ്ങലുകള്‍ ക്രമീകരിക്കേണ്ടതുണ്ട്‌. മിക്ക യൂനിവേഴ്‌സിറ്റികളിലെയും കോളേജുകളിലെയും ഡിപ്പാര്‍ട്‌മെന്റുകള്‍ അധ്യാപനത്തിനായി ഗസ്റ്റ്‌ ലക്ചര്‍മാരെയാണ്‌ ആശ്രയിക്കുന്നത്‌. അധ്യാപകരെ നിയമിക്കുന്നതിലും, കാലാകാലങ്ങളില്‍ അവര്‍ക്ക്‌ നല്‍കേണ്ട നേതൃത്വവും നിര്‍ദ്ദേശങ്ങളും കൈക്കൊള്ളേണ്ടതിലും മരവിപ്പ്‌ തുടര്‍ന്നു കൊണ്ടേ ഇരിക്കുന്നു.ഇവ പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ മുന്നോട്ട്‌ കൊണ്ടു പോകുന്നതിനാണ്‌ ഈയിടെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ രൂപീകരിച്ചത്‌. ഇത്‌ ഈ മേഖലയിലെ ശ്രദ്ധാര്‍ഹമായ ഒരു ചുവടു വെപ്പാണ്‌.വിദ്യാഭ്യാസത്തില്‍ അനിവാര്യമായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്ന് പരക്കെ അംഗീകരിക്കപ്പെടുന്നതാണ്‌.വിശേഷിച്ച്‌ ഉള്ളടക്കം അദ്ധ്യാപനരീതി മൂല്യനിര്‍ണയം എന്നീ കാര്യങ്ങളില്‍ ശരിയായ അവബോധം ഇക്കാര്യത്തില്‍ അനിവാര്യമാണ്‌. ഈ ഗവെണ്മെണ്ടില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നതും അതു തന്നെയാണ്‌.